കുട്ടിയുടെ പിതാവ് കേക്കുമുറിക്കുന്നു / ടെലിവിഷന്‍ ചിത്രം 
Kerala

പേരെഴുതിയ പിറന്നാള്‍ കേക്ക്, പലഹാരങ്ങള്‍, ബിരിയാണി, ഐസ്‌ക്രീം ; പൊട്ടിക്കരഞ്ഞുകൊണ്ട് പിതാവ് കേക്കുമുറിച്ചു ; നൊമ്പരക്കടലില്‍ ബന്ധുക്കളും നാട്ടുകാരും

പതിനാറാംദിനവും പിറന്നാളും ഒരു ദിവസം തന്നെയെത്തിയതോടെ, ആ വീടും അയല്‍പക്കങ്ങളും ദുഃഖത്തിലമര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

വണ്ടിപ്പെരിയാര്‍ : ഇടുക്കി വണ്ടിപ്പെരിയാറില്‍ പിഞ്ചു ബാലിക ക്രൂരമായി ലൈംഗികപീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ നടുക്കം മാറാതെ വീട്ടുകാരം നാട്ടുകാരും. കുട്ടിയുടെ മരണാനന്തര ചടങ്ങ് നടക്കുന്ന പതിനാറാം ദിനമായ ഇന്നലെ തന്നെയായിരുന്നു കുട്ടിയുടെ പിറന്നാളും. ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ആഘോഷമായി കൊണ്ടാടേണ്ട ഏഴാം പിറന്നാള്‍. 

പതിനാറാംദിനവും പിറന്നാളും ഒരു ദിവസം തന്നെയെത്തിയതോടെ, ആ വീടും അയല്‍പക്കങ്ങളും ദുഃഖത്തിലമര്‍ന്നു. നെഞ്ചു വിങ്ങുന്ന വേദനയിലും മകളുടെ ഓര്‍മ്മയില്‍ ആ കുടുംബവും നാട്ടുകാരും ആ കുഞ്ഞിന് ഇഷ്ടപ്പെട്ട വിഭവങ്ങളൊരുക്കി. കുട്ടി താമസിച്ച ലയത്തിലെ ഇടുങ്ങിയ മുറിയില്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട മധുര പലഹാരങ്ങള്‍, ബിരിയാണി, ചോക്കലേറ്റ്, ഐസ്‌ക്രീം തുടങ്ങിയവ നിരത്തിവെച്ചു. അവളുടെ ആഗ്രഹപ്രകാരം പേരെഴുതിയ പിറന്നാള്‍ കേക്കും ഒരുക്കി. ബന്ധുക്കളും കുടുംബക്കാരും അയല്‍ക്കാരും വീട്ടില്‍ ഒത്തുകൂടി. 

സന്തോഷത്തോടുകൂടി മുറിക്കേണ്ട പിറന്നാള്‍ കേക്ക് വീട്ടുകാരുടെ കരച്ചിലിനിടെയാണ് കുട്ടിയുടെ പിതാവ് മുറിച്ചത്. കരച്ചിലും വിങ്ങലും നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ വിതരണം ചെയ്ത കേക്ക് ബന്ധുക്കളും നാട്ടുകാരും കണ്ണീരോടെ സ്വീകരിച്ചു. രണ്ടു ലയങ്ങളിലായി പതിനാറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ ഏവരുടെയും കണ്ണിലുണ്ണിയായിരുന്നു ആ ആറു വയസ്സുകാരി. 

സമീപവാസിയായ അര്‍ജുന്‍ എന്ന 22 കാരനാണ് കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മൂന്നുവര്‍ഷമായി കുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയിരുന്ന പ്രതി, പീഡനത്തിനിടെ ബോധരഹിതയായ കുട്ടിയെ മരിച്ചെന്നു കരുതി മുറിക്കുള്ളില്‍ പഴക്കുല തൂക്കുന്ന കയറില്‍ കെട്ടിത്തൂക്കുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

SCROLL FOR NEXT