Governor Rajendra Arlekar ഫയൽ
Kerala

വി സി നിയമനത്തില്‍ സമവായമാകുമോ?: മന്ത്രിമാരുമായി ഇന്ന് ഗവര്‍ണറുടെ കൂടിക്കാഴ്ച

മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു എന്നിവരാണ് ഗവര്‍ണറുമായി കൂടിക്കാഴ്ചയ്‌ക്കെത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി സംസ്ഥാന മന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തും. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു എന്നിവരാണ് ഗവര്‍ണറുമായി കൂടിക്കാഴ്ചയ്‌ക്കെത്തുന്നത്. ഗവര്‍ണറുമായുള്ള ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇരുമന്ത്രിമാരെയും നിയോഗിച്ചത്.

വിസി നിയമനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്ക് സമ്മതമാണെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇന്നുരാവിലെ രാജ്ഭവനില്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്. വിസി നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫിനോട് രാജ്ഭവനിലെത്താന്‍ ഇന്നലെ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഈ വിഷയത്തില്‍ മന്ത്രിമാരായ രാജീവിനെയും ബിന്ദുവിനെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതിനാല്‍. ചര്‍ച്ചയ്ക്ക് എത്താനാകില്ലെന്ന് ഡോ. ഷര്‍മിള മേരിജോസഫ് രാജ്ഭവനെ അറിയിക്കുകയായിരുന്നു. സര്‍ക്കാരും ചാന്‍സലറായ ഗവര്‍ണറും തര്‍ക്കിക്കാതെ, പരസ്പരം സഹകരിച്ച് രണ്ടിടത്തും സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

State ministers will hold discussions with Governor Rajendra Arlekar today regarding the appointment of vice-chancellors of technical and digital universities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

പ്രമേഹ രോ​ഗികൾക്ക് ധൈര്യമായി കഴിക്കാം, പാഷൻ ഷ്രൂട്ടിന്റെ ​ഗുണങ്ങൾ

SCROLL FOR NEXT