എകെ ബാലന്‍ ടെലിവിഷന്‍ ചിത്രം
Kerala

AK Balan: 'കുടുങ്ങാന്‍ പോകുന്നത് പിണറായിയോ, വീണയോ അല്ല; കേസ് എസ്എഫ്‌ഐഒക്ക് വിട്ടത് പിസി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്ന ദിവസം'

ഈ ഇടപാടില്‍ അഴിമതി ഇല്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും പിണറായി വിജയനാണ് 'പിവി' എന്ന് ആര്‍ക്കും തെളിയിക്കാനായില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: എക്സാലോജിക്- സിഎംആര്‍എല്‍ ഇടപാടുകളില്‍ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത് സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താനെന്ന് കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. ഈ ഇടപാടില്‍ അഴിമതി ഇല്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും പിണറായി വിജയനാണ് 'പിവി' എന്ന് ആര്‍ക്കും തെളിയിക്കാനായില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

ഈ കേസില്‍ കുടുങ്ങാന്‍ പോകുന്നത് പിണറായി വിജയനോ വീണയോ അല്ല, മറ്റ് ചിലരായിരിക്കുമെന്ന് എകെ ബാലന്‍ പറഞ്ഞു. പിസി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്ന ദിവസമാണ് കേസ് എസ്എഫ്‌ഐഒക്ക് വിട്ടത്. മൂന്ന് കോടതി പറഞ്ഞിട്ടും മാധ്യമങ്ങള്‍ക്ക് ബോധ്യപ്പെടുന്നില്ലേയെന്നും മറ്റൊരു ലാവ്‌ലിന്‍ പോരെ മാറ്റിയെടുക്കാനാണെങ്കില്‍ നടക്കില്ലെന്നും ബാലന്‍ പറഞ്ഞു.

'എക്സാലോജിക്- സിഎംആര്‍എല്‍ ഇടപാടുകളില്‍ കെണിയാന്‍ പോകുന്നത് പിണറായിയോ വീണയോ അല്ല. ഹൈക്കോടതി വിധിയുടെ ഉത്തരവിന് ഘടകവിരുദ്ധമാണ് ഇപ്പോള്‍ വന്ന കാര്യം. 2023 ജനുവരി മാസം 31നാണ് കേസ് എസ്എഫ്‌ഐഒയ്ക്ക് വിടുന്നത്. ആ ദിവസം ഓര്‍ക്കാന്‍ കാരണം അന്ന് രാവിലെയാണ് പിസി ജോര്‍ജ് രാജിവച്ച് ബിജെപിയിലേക്ക് പോകുന്നത്. 186 കോടി അഴിമതി നടന്നെന്നാണ് പറയുന്നത്. അതില്‍ 1.72 കോടിയാണ് വീണയ്ക്ക് നല്‍കിയെന്ന് പറയുന്നത്. അത് കഴിഞ്ഞാല്‍ ബാക്കിയുള്ളവര്‍ ആരാണ്?. ഞങ്ങള്‍ക്ക് കിട്ടേണ്ട സേവനം കിട്ടിയില്ലെന്ന് എക്‌സാലോജിക് പറഞ്ഞാല്‍ മാത്രമേ കേസ് നില്‍ക്കുകയുള്ളു. ആവശ്യമായ സേവനം വീണ കൊടുത്തിട്ടുണ്ട്'- ബാലന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

'നുണ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല'; വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന അവസാനിപ്പിച്ചതിന് പിന്നിൽ

'പരാതിക്ക് പിന്നില്‍ പി ശശിയുടെ ഓഫീസ്; പുറത്തുവന്നശേഷം കൂടുതല്‍ പറയാം'; വ്യവസായ ഷര്‍ഷാദ് റിമാന്‍ഡില്‍

SCROLL FOR NEXT