വിഴിഞ്ഞം ഉദ്ഘാടന ചടങ്ങ്  ഫെയ്സ്ബുക്ക്
Kerala

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി 'മാറി'; പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

പിണറായി വിജയന്റെ ചിത്രമടങ്ങിയ പോസ്റ്റര്‍ സാബു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും ഇട്ടിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ എക്‌സിം ഉദ്ഘാടനവുമായി ബന്ധപ്പെട്ട പോസ്റ്ററിലേയും വാര്‍ത്താകുറിപ്പിലെയും പിഴവില്‍ നടപടി സ്വീകരിച്ച് സര്‍ക്കാര്‍. പിആര്ഡിയിലെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. സെക്രട്ടേറിയേറ്റിലെ പിആര്‍ഡി ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സാബു പിആര്‍, വെബ് ആന്റ് ന്യൂ മീഡിയ വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസറായ പ്രതീഷ് ഡി മണി എന്നിവരെയാണ് മാറ്റിയത്.

പ്രതീഷ്. ഡി മണിയെ ഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ഓഫീസറായും, സാബുവിനെ കൊല്ലം ജില്ലയിലേക്കുമാണ് മാറ്റിയത്. വിഴിഞ്ഞം തുറമുഖത്തെ എക്സിം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സംബന്ധിച്ച പോസ്റ്ററില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ മാറി നല്‍കിയ സംഭവത്തിലാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. പിആര്‍ഡിയുടെ ഔദ്യോഗിക വാര്‍ത്ത അറിയിപ്പ് ഗ്രൂപ്പില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പോസ്റ്ററാണ് പങ്കുവെച്ചത്. അബദ്ധം തിരിച്ചറിഞ്ഞതോടെ പുതിയ പോസ്റ്റര്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

എക്സിം കയറ്റുമതി ഇറക്കുമതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എന്ന പോസ്റ്ററിന് പകരം വിഴിഞ്ഞം അന്താരാഷ്ട്ര തുടര്‍ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം എന്ന കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പോസ്റ്റര്‍ ആയിരുന്നു പങ്കുവച്ചത്. പിണറായി വിജയന്റെ ചിത്രമടങ്ങിയ പോസ്റ്റര്‍ സാബു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും ഇട്ടിരുന്നു. സ്വാതന്ത്ര്യ ദിന പരിപാടിയുടെ വാര്‍ത്തകുറിപ്പില്‍ മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയന്‍ എന്ന് തെറ്റിച്ചതിനാണ് പ്രതീഷിനെതിരെ നടപടിയെടുത്തത്.

Vizhinjam port inauguration poster error : PRD officials transferred

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ മാറ്റി; പരിശോധനയ്ക്ക് നാലുഘട്ട സംവിധാനം

ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പ്: ട്രീസ ജോളി-ഗായത്രി സഖ്യം പ്രീ-ക്വാര്‍ട്ടറില്‍, ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടില്‍

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ മുന്നറിയിപ്പ്; തീരദേശത്ത് റെഡ് അലർട്ട്

കൊല്‍ക്കത്തയിലെ ഹോട്ടലില്‍ തീപിടിത്തം, 9 പേര്‍ മരിച്ചു; എസി പൊട്ടിത്തെറിച്ചെന്ന് സംശയം

'ഹാഫിസ് സയീദ് കശ്മീരിലേക്ക് 10,000 ഭീകരരെ അയച്ചു'; വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍ മതപ്രഭാഷകന്‍