എംവി ഗോവിന്ദന്‍ 
Kerala

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'പറയേണ്ട കാര്യങ്ങളാണ് പറയേണ്ടതുള്ളു. പറയാത്ത കാര്യങ്ങള്‍ പറയാനായിട്ട് ഉദ്ദേശിക്കുന്നില്ല'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കോഴിക്കോട്: കോഴിക്കോട്ട് ചേര്‍ന്ന വിപുലീകരിച്ച സംസ്ഥാന സമിതി യോഗത്തില്‍ തനിക്കെതിരെ ശാസനയുണ്ടായോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംസ്ഥാന സമിതിയില്‍ സെന്‍ഷര്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടോ? എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടി സംഘടനാപരമായ കാര്യങ്ങള്‍ നിങ്ങളോട് പ്രതികരിക്കേണ്ട കാര്യമില്ലല്ലോ, എന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി.

'നിങ്ങള്‍ക്ക് എങ്ങനെയും വ്യാഖ്യാനിക്കാം, ഞങ്ങളെ സംബന്ധിച്ച് പറയേണ്ട കാര്യങ്ങളാണ് പറഞ്ഞത്. നിങ്ങളോട് എന്താണോ പറയേണ്ടത് അതാണ് ഇപ്പോള്‍ പറഞ്ഞത്. പാര്‍ട്ടി സംഘടനാപരമായ കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ വിശദീകരിക്കേണ്ടതില്ല. സംസ്ഥാന സമിതിയില്‍ എടുത്ത തീരുമാനങ്ങള്‍ നിഷേധിക്കുകയല്ല. പറയേണ്ട കാര്യങ്ങളാണ് പറയേണ്ടതുള്ളു. പറയാത്ത കാര്യങ്ങള്‍ പറയാനായിട്ട് ഉദ്ദേശിക്കുന്നില്ല.

വര്‍ഗീയതെക്കെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്ന പ്രമേയങ്ങള്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. വര്‍ഗീയ ശക്തികള്‍ക്കെതിരായ വലിയമുന്നേറ്റം, എല്ലാ അര്‍ഥത്തിലും അതിന്റെ സൂക്ഷ്മ വശങ്ങള്‍ പരിശോധിച്ച് നടപ്പിലാക്കും. വലതു പക്ഷശക്തികളും വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ മൂല്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം എതിരെ സാംസ്‌കാരിക അടിത്തറിയില്‍ നിന്നുകൊണ്ട് ഫലപ്രദമായ രീതിയില്‍ പ്രതിരോധിക്കാന്‍ കഴിയണം.

ഭൂരിപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളം വയ്ക്കുന്ന ന്യൂനപക്ഷ വര്‍ഗീയതയുമാണ് നടക്കുന്നത്. വര്‍ഗീത ശക്തികള്‍ക്കെതിരായ വലിയ മുന്നേറ്റം കേരളത്തില്‍ സംഘടിപ്പിക്കേണ്ടതുണ്ട്.

കേന്ദ്ര നയങ്ങള്‍ക്കെതിരെ ശക്തമായ പേരാട്ടങ്ങള്‍ നടത്തും. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്‍ ഉള്‍പ്പെടെ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. ജനവിരുദ്ധ നിലപാടുകള്‍ 'സ്വീകരിക്കുന്ന യുഡിഎഫ് സര്‍ക്കാരിനെ ശക്തമായ പ്രതിഷേധങ്ങള്‍ നടത്തും. സമ്മേളനത്തിലെടുത്ത തീരുമാനങ്ങള്‍ 3 മാസം കൂടുമ്പോള്‍ എല്ലാത്തലങ്ങളിലും പരിശോധന നടക്കണം. ആറുമാസ കാലത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി തന്നെ അജണ്ട കൈകാര്യം ചെയ്യണമെന്നാണ് തീരുമാനം.

വരുന്ന 18,17 തീയതികള്‍ക്കുള്ളില്‍ 14 ജില്ലയിലെയും വിശാല കമ്മിറ്റി ചേരും. ജില്ലാ കമ്മിറ്റി മെമ്പര്‍മാരും ഏരിയ കമ്മിറ്റി സെക്രട്ടറിമാരും കൂടാതെ ഏരിയയില്‍ നിന്ന് സെക്രട്ടറിക്ക് പുറമേ 3 പ്രതിനിധികള്‍ വീതം ഉണ്ടാകും, ഇതില്‍ ഒരാള്‍ സ്ത്രീ ആയിരിക്കണമെന്നും തീരുമാനമുണ്ട്. വര്‍ഗപൊതുജന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഭാരവാഹികളെയും വിശാല ജില്ലാ കമ്മിറ്റികളില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിശാല സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും എടുത്ത തീരുമാനങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയുടെ പ്രധാന കേഡര്‍മാരുടെ പൊതുബോധമാക്കി മാറ്റാനുള്ള പ്രകിയ പൂര്‍ത്തിയാക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Was the State Secretary censured? M.V. Govindan says, 'Only what needs to be said will be said'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

പത്താം തരം മുതൽ ഹയർ സെക്കൻഡറി വരെ തുല്യതാ പഠനം; സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 25 വരെ !

ഏകദിനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ബ്രണ്ടൻ ടെയ്ലർ; സച്ചിന്റെ റെക്കോർഡ് തകർത്തു!

കലോറി കത്തിക്കാൻ കാർഡിയോ? 40 കഴിഞ്ഞവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ