വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം   ഫയല്‍
Kerala

വയനാട് ദുരന്തം: പുന്നപ്പുഴയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യും, ചുമതല ഊരാളുങ്കലിന്

195 കോടി 55 ലക്ഷം രൂപയുടെ പ്രവൃത്തിക്കാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വയനാട്ടിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നപ്പുഴ നദിയില്‍ അടിഞ്ഞു കൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള പ്രവൃത്തികള്‍ അംഗീകരിച്ചു. ഇതിനായി ഊരാളുങ്കല്‍ ലേബര്‍ കൊണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തി. 195 കോടി 55 ലക്ഷം രൂപയുടെ പ്രവൃത്തിക്കാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്.

നിയമസഭാ മന്ദിരത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി, മന്ദിരത്തിലെ സെല്ലാറിലുള്ള ഡൈനിങ് ഹാളിന്റെ നവീകരണം അക്രെഡിറ്റഡ് ഏജന്‍സി മുഖേന നോണ്‍ പിഎംസിയായി നിര്‍വ്വഹിക്കുന്നതിന് 7,40,40,000 രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്.

കൊല്ലം താമരക്കുളം ഈസ്റ്റ് വില്ലേജില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച നാല് നില വാണിജ്യ കെട്ടിടത്തിന്റെ ഒരു നിലയില്‍ വര്‍ക്ക് നിയര്‍ ഹോം സ്‌പെയ്‌സ് ആരംഭിക്കാന്‍ കൊല്ലം കോര്‍പ്പറേഷന് അനുമതി നല്‍കിയിട്ടുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് താമരക്കുളം (ആണ്ടാമുക്കം), കൊല്ലം ഈസ്റ്റ് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 183 ലെ കൊല്ലം കോര്‍പ്പറേഷന്റെ 3 ഏക്കര്‍ 91 സെന്റ് ഭൂമിയില്‍ ഒരു ഇന്‍ഡഗ്രേറ്റഡ് ഐ.ടി/ഐ.ടി.ഇ.എസ് + ബിസിനസ് (കൊമേഴ്ഷ്യല്‍) പ്രോജക്ട് ആരംഭിക്കും. നിര്‍മാണപ്രവൃത്തികള്‍ക്കായി കെഎസ്‌ഐടിഐ.എല്‍നെ സ്‌പെഷ്യല്‍ പര്‍പ്പസ്സ് വെഹിക്കിളായി നിയമിക്കുന്നതിനും തത്വത്തില്‍ ഭരണാനുമതി നല്‍കി.

Wayanad disaster: Government assigns Uralungal to remove debris from Punnapuzha river

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

എസ്ഐആർ: പൂരിപ്പിച്ച ഫോം നൽകാൻ ഇന്നുകൂടി അവസരം; പുറത്തായത് 24.95 ലക്ഷം

SCROLL FOR NEXT