ഫയല്‍ ചിത്രം 
Kerala

അടുത്ത കെഎസ്ആർടിസി ബസ് എപ്പോഴാണ്? ഗൂഗിൾ മാപ്പ് നോക്കിയാൽ മതി!

വഴിയിൽ നിൽക്കുന്ന യാത്രക്കാർക്ക് മാപ്പ് നോക്കി ബസുകളുടെ സമയക്രമം അറിയനാകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇനി ഗൂഗിൾ മാപ്പ് നോക്കി കെഎസ്ആർടിസി ദീർഘ ദൂര ബസുകളുണ്ടോ എന്നറിയാം. ബസുകളുടെ വരവും പോക്കും ഗൂഗിൾ മാപ്പ് നോക്കി അറിയാനുള്ള സൗകര്യമാണ് യാത്രക്കാർക്കായി ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തിൽ തമ്പാനൂർ ഡിപ്പോയിലെ ദീർഘ ദൂര കെഎസ്ആർടിസി ബസുകളാണ് ഗൂഗിൾ മാപ്പിലേക്ക് കയറുന്നത്. 

വഴിയിൽ നിൽക്കുന്ന യാത്രക്കാർക്ക് മാപ്പ് നോക്കി ബസുകളുടെ സമയക്രമം അറിയനാകും. ഗൂഗിൾ ട്രാൻസിസ്റ്റ് സംവിധാനം വഴിയാണ് യാത്രക്കാർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നത്. 1200 സൂപ്പർ ക്ലാസ് ബസുകളിൽ പകുതിയോളം ബസുകളുടെ ഷെഡ്യൂൾ ഗൂഗിളഅ‍ ട്രാൻസിസ്റ്റിലേക്ക് മാറ്റിക്കഴിഞ്ഞു. 

ബസുകളിൽ ജിപിഎസ് ഘടിപ്പിക്കുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. ഇവ പ്രവർത്തന സജ്ജമായാൽ ബസുകളുടെ തത്സമയ യാത്രാ വിവരം (ലൈവ് ലൊക്കേഷൻ) യാത്രക്കാർക്കു പങ്കുവയ്ക്കാനാകും. സിറ്റി സർക്കുലർ, ബൈപ്പാസ് റൈഡറുകൾ എന്നിവയും ഇതിലേക്ക് എത്തിയിട്ടുണ്ട്. 

മൊബൈൽ ആപ്പായ കെഎസ്ആർടിസി നിയോയിൽ സിറ്റി സർക്കുലർ ബസുകളുടെ തത്സമയ യാത്രാ വിവരങ്ങൾ ലഭിക്കും. ഭാവിയിൽ ദീർഘ ദൂര ബസുകളും ഇതേ രീതിയിൽ മൊബൈൽ ആപ്പിലേക്ക് എത്തും. 

മൊബൈൽ ആപ്പായ കെ.എസ്.ആർ.ടി.സി. നിയോയിൽ സിറ്റി സർക്കുലർ ബസുകളുടെ തത്സമയം യാത്രാവിവരങ്ങൾ ലഭിക്കും. ഭാവിയിൽ ദീർഘദൂര ബസുകളും ഇതേ രീതിയിൽ മൊബൈൽ ആപ്പിലേക്ക് എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

SCROLL FOR NEXT