പടയപ്പ പെട്ടിക്കട തകർന്ന് ഭക്ഷണസാധനങ്ങൾ കഴിക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട് 
Kerala

പെട്ടിക്കടകൾ തകർത്ത് ഭക്ഷണസാധനങ്ങൾ അകത്താക്കി, മാട്ടുപ്പെട്ടി എക്കോപോയിന്റിൽ പടയപ്പയുടെ അഴിഞ്ഞാട്ടം

മാട്ടുപ്പെട്ടി എക്കോപോയിന്റിലെ പെട്ടിക്കടകൾ തകർത്ത് വില്പനക്ക് വെച്ചിരുന്ന ഭക്ഷണ സാധനങ്ങൾ അകത്താക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മൂന്നാർ; മാട്ടുപ്പെട്ടി എക്കോപോയിന്റിൽ പടയപ്പയുടെ ആക്രമണം. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് കാട്ടാന വിനോദസഞ്ചാരകേന്ദ്രത്തിൽ എത്തിയത്.  മാട്ടുപ്പെട്ടി എക്കോപോയിന്റിലെ പെട്ടിക്കടകൾ തകർത്ത് വില്പനക്ക് വെച്ചിരുന്ന ഭക്ഷണ സാധനങ്ങൾ അകത്താക്കുകയായിരുന്നു. അതിനു ശേഷം ആന കാടുകയറി. 

ആനയെ കാടു കയറ്റാൻ വ്യാപാരികൾ ശ്രമിച്ചെങ്കിലും റോഡിൽ നിലയുറപ്പിച്ച ആന ഭക്ഷണ സാധനങ്ങൾ മുഴുവൻ കഴിക്കുകയായിരുന്നു. വഴിമുടക്കിയുള്ള പടയപ്പയുടെ തീറ്റ റോഡിൽ ഏറെ നേരെ ​ഗതാ​ഗത തടസമുണ്ടാക്കി.  ഒരു മാസത്തിനിടെ രണ്ടാമത്തെ പ്രാവശ്യമാണ് വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന എക്കോ പോയിന്റിൽ കാട്ടാനകൾ ഇറങ്ങുന്നത്. 

കഴിഞ്ഞ ദിവസമാണ്  മുറിവാലനെന്ന് വിളിപ്പേരുള്ള കാട്ടാന ഇറങ്ങി വാഹനങ്ങൾ ഒരു മണിക്കൂറോളം തടഞ്ഞുവെച്ചത്. അതിനു പിന്നാലെയാണ് പടയപ്പയുടെ ആക്രമണം. എക്കോ പോയിന്റിലെ വഴിയോരങ്ങളിൽ 100 ലധികം പെട്ടി കടകളാണ് ഉള്ളത്. കടകളിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ സംരക്ഷിക്കുവാൻ ചില വ്യാപാരികൾ കടയിൽ തന്നെ രാത്രികാലങ്ങളിൽ ചിലവഴിക്കാറുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

ഗര്‍ഭിണിക്ക് സ്റ്റേഷനില്‍ ക്രൂരമര്‍ദനം; പി ഇന്ദിര കണ്ണൂര്‍ മേയര്‍; 'വി ബി ജി റാം ജി' ലോക്‌സഭ പാസ്സാക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബ​ഹുമതി

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

പിന്നിലെ ബോ​ഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

SCROLL FOR NEXT