പ്രതീകാത്മക ചിത്രം 
Kerala

കുത്തേറ്റനിലയിൽ രാത്രി കാറിനു വട്ടം ചാടി യുവതി; പൊലീസ് വീട്ടിൽ എത്തിയപ്പോൾ കത്തിയുമായി യുവാവ്, സാഹസികമായി കീഴ്പ്പെടുത്തി

തന്നെ ആശുപത്രിയിലാക്കണമെന്നും വീടിനുള്ളിൽ ആളുകളുണ്ടെന്നുമാണ് ഇവർ പറഞ്ഞത്. മറ്റൊരു യുവതിയും ഈ സമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ; കുത്തേറ്റ നിലയിലാണ് യുവതി കാറിനു മുൻപിൽ ചാടുന്നത്. തന്നെ ആശുപത്രിയിലാക്കണമെന്നും വീടിനുള്ളിൽ ആളുകളുണ്ടെന്നുമാണ് ഇവർ പറഞ്ഞത്. മറ്റൊരു യുവതിയും ഈ സമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്നു. കാർ ഓടിച്ചിരുന്ന ആൾ ഉടനെ പൊലീസിനെ വിവരം അറിയിച്ചു. യുവതിയെ ആശുപത്രിയിൽ എത്തിച്ച പൊലീസ് ഇവർ പറഞ്ഞ വീട്ടിൽ എത്തിയപ്പോൾ കണ്ടത് ആത്മഹത്യ ഭീഷണി മുഴക്കി നിൽക്കുന്ന യുവാവിനെ. 

മൂവാറ്റുപുഴ ന​ഗരത്തിനു സമീപം ബുധനാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മൂവാറ്റുപുഴ കച്ചേരിത്താഴം കാവുംപടി റോഡിലൂടെ പോയ കാറിനു മുന്നിലേക്കാണ് 10.30ഓടെ കുത്തേറ്റ നിലയിൽ ഓടി വന്ന യുവതി രക്ഷതേടി കാറിനു വട്ടംചാടിയത്. ന​ഗരത്തിനു സമീപമുള്ള വിജനമായ സ്ഥലത്തെ വീട്ടിൽവച്ചാണ് യുവതിക്ക് കുത്തേറ്റത്. 

യുവതി പറഞ്ഞത് അനുസരിച്ച്  ജില്ലാ വിദ്യാഭ്യാസ ഓഫീസിനെതിർവശത്തെ വീട്ടിൽ പൊലീസ് എത്തിയപ്പോഴാണ് കത്തിയുമായി നിൽക്കുന്ന യുവാവിനെ കണ്ടത്. സ്വയം കുത്തുമെന്ന് ഭീഷണിമുഴക്കിയ യുവാവിനെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. ഈ വീട്ടിൽ ആൾതാമസമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'നിങ്ങളുടെ പാര്‍ട്ടിയിലും ഇതേപോലെ കോഴികള്‍ ഉള്ളത് കൊണ്ട് ഉളുപ്പ് ഉണ്ടാകില്ല'; വേടനെ ചേര്‍ത്തുപിടിച്ച് ഹൈബി ഈഡന്‍; വിമര്‍ശനം

ഹര്‍മന്‍പ്രീത് ഇല്ല, നയിക്കാന്‍ ലോറ; ഐസിസി ലോകകപ്പ് ഇലവനില്‍ 3 ഇന്ത്യന്‍ താരങ്ങള്‍

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

SCROLL FOR NEXT