അനില്‍ കുമാറിന് ലുലു ഗ്രൂപ്പ് സഹായധനം കൈമാറുന്നു 
Kerala

സ്ഥാപനത്തില്‍ ജോലി ചെയ്തത് വെറും രണ്ടുമാസം; കാഴ്ച നഷ്ടപ്പെട്ട മുന്‍ജീവനക്കാരനെ കൈവിടാതെ യൂസഫലി

ഇന്തോനേഷ്യയിലുള്ള ലുലു മാളിലെ മലയാളി ജീവനക്കാരുടെ കുക്കായി ജോലി ചെയ്യുന്നതിനിടെയാണ് കായംകുളം കരീലക്കുളങ്ങര സ്വപ്നാലയത്തില്‍ അനില്‍ കുമാറിന് കാഴ്ച നഷ്ടമാകുന്നത്

സമകാലിക മലയാളം ഡെസ്ക്

കായംകുളം: രണ്ടു മാസം മാത്രമാണ് അനില്‍ കുമാര്‍ എം എ യൂസഫലിയുടെ സ്ഥാപനത്തില്‍ ജോലി ചെയ്തത്. അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തില്‍, കാഴ്ച നഷ്ടപ്പെട്ട തന്നെ സഹായിക്കാന്‍ യൂസഫലിയെത്തുമെന്ന് ഈ 45കാരന്‍ ഒരിക്കലും കരുതിക്കാണില്ല. ഇന്തോനേഷ്യയിലുള്ള ലുലു മാളിലെ മലയാളി ജീവനക്കാരുടെ കുക്കായി ജോലി ചെയ്യുന്നതിനിടെയാണ് കായംകുളം കരീലക്കുളങ്ങര സ്വപ്നാലയത്തില്‍ അനില്‍ കുമാറിന് കാഴ്ച നഷ്ടമാകുന്നത്. 

കടുത്ത പ്രമേഹമാണു വില്ലനായത്. പിന്നീട് ലുലു ഗ്രൂപ്പ് ജീവനക്കാര്‍  ചേര്‍ന്ന് ഇന്തോനേഷ്യയിലെ ഏറ്റവും നല്ല ആശുപത്രിയില്‍ അനില്‍ കുമാറിന് ചികിത്സാ സംവിധാനമൊരുക്കി. ഇന്‍ഷുറന്‍സിനു പുറമേ ചികിത്സയ്ക്കായി  2 ലക്ഷം രൂപ ലുലു ഗ്രൂപ്പ് തന്നെ കെട്ടിവച്ചു. നാട്ടിലേക്കു പോകണമെന്ന് അനില്‍കുമാര്‍ അറിയിച്ചപ്പോള്‍  വിമാന ടിക്കറ്റും  അഞ്ചര ലക്ഷം രൂപയും ലുലു ഗ്രൂപ്പ് മാനേജ്‌മെന്റും ജീവനക്കാരും ചേര്‍ന്നു നല്‍കി.  പന്ത്രണ്ടര ലക്ഷം രൂപയുടെ സഹായമാണ് കൈമാറിയത്. ചികിത്സയ്ക്കായി നാട്ടിലെത്തിയപ്പോള്‍ ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി ഒരു ലക്ഷം രൂപ കൂടി അനില്‍ കുമാറിനു നല്‍കി.

ചികിത്സയ്ക്കു പുറമേ മകളുടെ പഠന ചെലവിനുള്ള തുക കണ്ടെത്തുന്നതിനുള്‍പ്പെടെ അനില്‍ കുമാര്‍ ബുദ്ധിമുട്ടുന്നത് അറിഞ്ഞാണ് മുന്‍ ജീവനക്കാരനു വേണ്ടി യൂസഫലി വീണ്ടും ഇടപെട്ടത്. മകള്‍ അപര്‍ണ മംഗളൂരുവില്‍ ബിസിഎക്ക് പഠിക്കുകയാണ്. അപര്‍ണയുടെ പഠനം മുടങ്ങാതിരിക്കാന്‍ 5 ലക്ഷം രൂപയുടെ സഹായം ലുലു ഗ്രൂപ്പ് മീഡിയ കോ ഓര്‍ഡിനേറ്റര്‍ എന്‍ബി സ്വരാജ് അനില്‍കുമാറിന്റെ വീട്ടിലെത്തി കൈമാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല; വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

'എട്ട് വര്‍ഷം മുമ്പുള്ള സംഭാഷണം, ഇനിയും മിണ്ടാതിരിക്കില്ല'; അമ്മയുടെ ഓഡിയോ ക്ലിപ്പ് പുറത്തായതില്‍ പൊട്ടിത്തെറിച്ച് രശ്മിക

'അക്കാര്യത്തിൽ ആദിത്യയോട് നന്ദി പറയുന്നു, അഭിനയത്തെ ഞാനിപ്പോഴും ​ഗൗരവമായാണ് കാണുന്നത്'; യാമി ​ഗൗതം

'രണ്ട് വര്‍ഷം ആശുപത്രിയില്‍ തന്നെ, ഏഴരക്കൊല്ലം ചികിത്സ വേണ്ടി വന്നു'; ഹന്‍സികയെക്കുറിച്ച് കൃഷ്ണകുമാര്‍

നിറച്ചുവച്ചതു മാത്രം പൊക്കി, കള്ളന്‍ കൊണ്ടുപോയത് ഗ്യാസ് സിലിണ്ടര്‍!; സിസിടിവി ദൃശ്യം പുറത്ത്

SCROLL FOR NEXT