പ്രതീകാത്മക ചിത്രം 
Kerala

വനിതാ ഡോക്ടറെ നടുറോഡില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ യുവാവിന്റെ ശ്രമം, രക്ഷക്കെത്തിയത് നാട്ടുകാര്‍; പരാതിയില്ലെന്ന് യുവതി

റോഡരിൽ കാർ പാർക്ക് ചെയ്ത് യുവതി പുറത്തിറങ്ങിയ സമയം പിന്നിൽ നിന്ന് യുവാവ് പാഞ്ഞെത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


പാറശാല: വനിതാ ഡോക്ടറെ നടുറോഡിൽ നട്ടുച്ചയ്ക്ക് കഴുത്ത് ഞെരിച്ചു കെ‍ാലപ്പെടുത്താൻ യുവാവിന്റെ ശ്രമം. നാട്ടുകാരുടെ ഇടപെടലിലാണ് യുവതി രക്ഷപെട്ടത്.  ഉദിയൻകുളങ്ങരയ്ക്കു സമീപം കോളജ് റോഡിൽ ആണ് സംഭവം.

റോഡരിൽ കാർ പാർക്ക് ചെയ്ത് യുവതി പുറത്തിറങ്ങിയ സമയം പിന്നിൽ നിന്ന് യുവാവ് പാഞ്ഞെത്തുകയായിരുന്നു. യുവതിയെ എടുത്തുയർത്തി എതിർവശത്തുള്ള കടയുടെ പടിയിലേക്ക് തള്ളി വീഴ്ത്തുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുക‌യും ചെയ്തു. നാട്ടുകാർ  വലിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും യുവാവ് കഴുത്തിലെ പിടിത്തം വിട്ടില്ല.

യുവതിയുടെ കണ്ണുകൾ തുറിച്ച് ശ്വാസം നിലച്ച് നില ഗുരുതരമായതോടെ കൂടുതൽ പേരെത്തി യുവതിയെ മോചിപ്പിച്ചു. യുവാവിന്റെ കൈകാലുകൾ  കെട്ടിയിടുകയും ചെയ്തു.  യുവാവ് ഗുളിക കഴിച്ചെന്നും ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നും യുവതി പറയുന്നുണ്ടായിരുന്നു. പാറശാല പെ‍ാലീസെത്തി യുവാവിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. 

യുവതിക്ക് പരിചയമുള്ള ആളാണ് അക്രമം നടത്തിയ കോട്ടുകാൽ സ്വദേശിയായ യുവാവ് എന്ന് പൊലീസിന് വ്യക്തമായി. സംഭവത്തിന് അൽപം മുൻപ്  ഇരുവരും കാറിൽ ഇരുന്ന് സംസാരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.  യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തിയാണെന്നും പരാതി നൽകാൻ താൽപര്യം ഇല്ലെന്നുമാണ്  യുവതിയുടെ നിലപാട്. പെ‍ാലീസ് കേസ് എടുത്തിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?