തിരുവനന്തപുരത്ത് യുവാവിനെ ആക്രമിക്കുന്ന ദൃശ്യം 
Kerala

ഭാര്യയെ തുറിച്ചുനോക്കി എന്ന പേരില്‍ മര്‍ദ്ദനം, യുവാവിന്റെ പല്ല് അടിച്ചുകൊഴിച്ചു; ചെവിയില്‍ ആറ് സ്റ്റിച്ച്, പരാതി 

ഭാര്യയെ തുറിച്ചുനോക്കി എന്ന കാരണം പറഞ്ഞ് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭാര്യയെ തുറിച്ചുനോക്കി എന്ന കാരണം പറഞ്ഞ് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കൃഷ്ണകുമാറിനും അഖിലിനുമാണ് മര്‍ദ്ദനമേറ്റത്. കൃഷ്ണകുമാറിന്റെ രണ്ട് പല്ല് അടിച്ചുകൊഴിച്ചു. അഖിലിന്റെ ചെവിക്കാണ് പരിക്ക്. ഇരുവരും വൈദ്യസഹായം തേടി.

തിരുവനന്തപുരം വെങ്ങാന്നൂരില്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കുട്ടുകാരന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ വന്നതാണെന്ന് കൃഷ്ണകുമാര്‍ പറയുന്നു. അഖില്‍ കേക്ക് വാങ്ങി പണം നല്‍കുന്നതിനിടെ, താന്‍ ബൈക്ക് എടുക്കാന്‍ പുറത്തിറങ്ങി. ബൈക്ക് എടുക്കുന്നതിനിടെ താക്കോല്‍ താഴെ വീണു. കുനിഞ്ഞ് താക്കോല്‍ എടുക്കുന്നതിനിടെ, ഭാര്യയെ തുറിച്ചുനോക്കുന്നത് മതിയായില്ലേ എന്ന് ചോദിച്ചാണ് യുവാവ് തട്ടിക്കയറിയതെന്നും കൃഷ്ണകുമാര്‍ പറയുന്നു. താന്‍ ഭാര്യയോട് അപമര്യാദയായി ഒന്നും പറഞ്ഞിട്ടില്ലെന്നും ചോദിച്ച് നോക്കാനും കൃഷ്ണകുമാര്‍ പറഞ്ഞു. 

എന്നാല്‍ ഇതൊന്നും കേള്‍ക്കാതെ ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങിയതായി കൃഷ്ണകുമാര്‍ പറയുന്നു. മര്‍ദ്ദനത്തിനിടെ, തന്റെ രണ്ടുപല്ലുകള്‍ അടിച്ചുകൊഴിച്ചു. ഇത് കണ്ട് ചോദ്യം ചെയ്യാന്‍ എത്തിയ കൂട്ടുകാരന്‍ അഖിലിനെയും മര്‍ദ്ദിച്ചു. അഖിലിന്റെ ചെവി അടിച്ചുപൊട്ടിച്ചതായി യുവാവ് പറയുന്നു. അഖിലിന്റെ ചെവിയില്‍ ആറ് സ്റ്റിച്ചിട്ടു.നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി ഭര്‍ത്താവിനെ പൊലീസിനെ ഏല്‍പ്പിച്ചു.ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയതായും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT