Kerala

അഞ്ച് പേരെ ഇനിയും കണ്ടെത്താനായില്ല, വെല്ലുവിളിയായി കടുവയും; പെട്ടിമുടിയിൽ തിരച്ചിൽ തുടരും 

ഇടുക്കി രാജമല പെട്ടിമുടിയിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരാൻ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

മൂന്നാർ: കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരാൻ തീരുമാനം. ദുരന്തത്തിൽ കാണാതായ അഞ്ചേ പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലിലും ആരെയും കണ്ടെത്താൻ സാധിച്ചില്ല.

ദുരന്തം നടന്ന പ്രദേശത്ത് നിന്നും കിലോമീറ്ററുകൾ മാറിയുള്ള ഭൂതക്കുഴിയും ഗ്രാവൽ ബാങ്ക് മേഖലയും കേന്ദീകരിച്ചാണ് തിരച്ചിൽ തുടരുക. ചൊവ്വാഴ്ചയോടെയായിരിക്കും തിരച്ചിൽ പുനരാരംഭിക്കുക. പരിചയസമ്പന്നരായ രക്ഷാപ്രവർത്തകരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കാനാണ് തീരുമാനം‌. ഡ്രോൺ ഉപയോഗിച്ചും പ്രദേശത്ത് തിരച്ചിൽ നടത്തും. 

കഴിഞ്ഞദിവസത്തെ തിരച്ചിലിനിടയിൽ കടുവയെ കണ്ടത് രക്ഷാപ്രവർത്തകർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മഴയും മഞ്ഞും മൂലം കാലാവസ്ഥ പ്രതികൂലമായതും തിരച്ചിലിനെ ബാധിച്ചിരുന്നു. ഇതുവരെ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഓഗസ്റ്റ് ഏഴിന് രാത്രിയാണ് പെട്ടിമുടിയിൽ ഉരുൾപൊട്ടിയത്. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിലേക്ക് കുന്നിടിഞ്ഞു വീഴുകയായിരുന്നു. ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽനിന്നു പൊട്ടിയെത്തിയ ഉരുൾ രണ്ട് കിലോമീറ്റർ താഴെയുള്ള തൊഴിലാളിലയങ്ങളെ തകർത്തെറിഞ്ഞ് പെട്ടിമുടി പുഴയിലേക്ക് പതിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

SCROLL FOR NEXT