Kerala

അത് പുലിയുമല്ല, പൂച്ചയുമല്ല; മറ്റൊരു ജീവിയെന്ന് വനം വകുപ്പ്‌

ആലുവ തുരുത്തില്‍ ആടുകളെ കൊലപ്പെടുത്തിയതിന് പിന്നാലെ പുലിയുടേതിന് സമാനമായ കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

നെടുമ്പാശേരി: പുലിയെ കണ്ടെന്ന വാര്‍ത്തയായിരുന്നു ആലുവ തുരുത്തില്‍ ഏതാനും ദിവസമായി ആശങ്ക തീര്‍ത്തിരുന്നത്. അത് പുലിയല്ല വലിയ ഇനം കാട്ടുപൂച്ചയാവാം എന്നായിരുന്നു വനം വകുപ്പിന്റെ വാദം. എന്നാല്‍, അത് പുലിയുമല്ല, കാട്ടുപൂച്ചയുമല്ല, വലിയ പട്ടിയായിരിക്കാം അത് എന്ന നിഗമനത്തിലാണ് അധികൃതര്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. 

ആലുവ തുരുത്തില്‍ ആടുകളെ കൊലപ്പെടുത്തിയതിന് പിന്നാലെ പുലിയുടേതിന് സമാനമായ കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു. നാല് ആടുകളെയാണ് ഈ ജീവി കൊന്നു തിന്നത്. വീടിന്റെ മുറ്റത്തായിരുന്നു കാല്‍പ്പാടുകള്‍ പ്രത്യക്ഷപ്പെട്ടതും. 

നാട്ടുകാരുടെ ആശങ്കയെ തുടര്‍ന്ന് പുലിയെ കണ്ടെന്ന് പറയുന്ന ഭാഗത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തിയെങ്കിലും ഈ പറയുന്ന തരത്തില്‍ ജീവിയെ കണ്ടെത്താനായില്ല. എന്നാല്‍ ഉളിയന്നൂര്‍ ഭാഗത്ത് ഇത്തരമൊരു ജീവിയെ കണ്ടതായി നാട്ടുകാര്‍അധികൃതരെ അറിയിച്ചിട്ടുണ്ട്. 

ആലുവ തുരുത്തില്‍ നിന്നും ലഭിച്ച കാല്‍പ്പാടില്‍ നഖം മണ്ണില്‍ പതിഞ്ഞിട്ടുണ്ട്. പുലി നടക്കുമ്പോള്‍ നഖം മണ്ണില്‍ പതിയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പട്ടികള്‍ നടക്കുമ്പോള്‍ ഇത്തരത്തില്‍ നഖത്തിന്റെ പാടുകള്‍ പതിയാറുണ്ട്. പ്രളയത്തില്‍പ്പെട്ട് രക്ഷപെട്ട് ഓടിയെത്തിയ ഏതെങ്കിലും വലിയ ഇനം പട്ടിയെ ആകാം നാട്ടുകാര്‍ കണ്ടതെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT