Kerala

അനധികൃത കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നത് എന്തിന് ?, ശബരിമലയില്‍ മാസ്റ്റര്‍ പ്ലാനില്‍ ഇല്ലാത്ത നിര്‍മ്മാണങ്ങളെല്ലാം പൊളിച്ചു നീക്കേണ്ടി വരുമെന്ന് സുപ്രിംകോടതി

മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള പ്രവര്‍ത്തനം മാത്രമേ ശബരിമലയില്‍ പാടൂള്ളൂവെന്ന് കോടതി നിര്‍ദേശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ശബരിമലയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കേണ്ടി വരുമെന്ന് സുപ്രിംകോടതി. ഉന്നതാധികാര സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. അനധികൃത നിര്‍മ്മാണങ്ങള്‍ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നത് എന്തിനെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. 

അതേസമയം അനധികൃത നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. നിര്‍മ്മാണങ്ങള്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടില്ല. മണ്ഡലകാലം കഴിയുന്നതുവരെ നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിടരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ഉത്തരവിടരുതെന്നും, മറുപടി നല്‍കാന്‍ നാലാഴ്ച സമയം വേണമെന്നും ദേവസ്വം ബോര്‍ഡും ആവശ്യപ്പെട്ടു. 

മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള പ്രവര്‍ത്തനം മാത്രമേ ശബരിമലയില്‍ പാടൂള്ളൂവെന്ന് കോടതി നിര്‍ദേശിച്ചു. ശബരിമലയില്‍ അനധികൃത നിര്‍മ്മാണം നടന്നു. ഏതൊക്കെ കെട്ടിടങ്ങള്‍ നിയമപരമായുള്ളതാണെന്ന് കണ്ടെത്തണം. നിയമപരമായുള്ള കെട്ടിടങ്ങള്‍  അറ്റകുറ്റപ്പണി നടത്താമെന്നും സുപ്രിംകോടതി വ്യക്തമാക്കി. മാസ്റ്റര്‍ പ്ലാനില്‍ ഇല്ലാത്ത നിര്‍മ്മാണങ്ങളെല്ലാം പൊളിച്ചു നീക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. 

ശബരിമലയിലെ നിര്‍മ്മാണങ്ങള്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. നിയമവിധേയമായ നിര്‍മ്മാണങ്ങള്‍ തുടരാം. അനധികൃത കെട്ടിടങ്ങളിലെ അറ്റകുറ്റപ്പണി പാടില്ല. അനധികൃതമെന്ന് കണ്ടെത്തുന്നത് പൊളിച്ചുനീക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഈ മാസം 15 നകം അറ്റകുറ്റപ്പണി പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

ശബരിമലയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അനധികൃത നിര്‍മ്മാണങ്ങളുടെ ചിത്രങ്ങള്‍ അടക്കമാണ് റിപ്പോര്‍ട്ട് നല്‍കിയത്. നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ സുപ്രിംകോടതി അടിയന്തിരമായി നിര്‍ദേശം നല്‍കണമെന്നും ഉന്നതാധികാര സമിതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT