Kerala

അപ്പുണ്ണി ദിലീപിന് 'പാരയായി' ; ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് പൊലീസ്

സഹായിയും മാനേജരുമായ അപ്പുണ്ണി അന്വേഷണ സംഘത്തോട് കൃത്യമായി സഹകരിച്ചില്ലെന്ന പ്രോസിക്യൂഷന്‍ വാദം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്  ജാമ്യം നിഷേധിക്കുന്നതിന് ഹൈക്കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത് സഹായിയും മാനേജരുമായ അപ്പുണ്ണി അന്വേഷണ സംഘത്തോട് കൃത്യമായി സഹകരിച്ചില്ലെന്ന പ്രോസിക്യൂഷന്‍ വാദം.അപ്പുണ്ണിയെ ചോദ്യം ചെയ്യാനായില്ല,മുഖ്യ തെളിവായ മെമ്മറി കാര്‍ഡ് കണ്ടെടുക്കാനായില്ല തുടങ്ങി മുമ്പ് ജാമ്യം നിഷേധിച്ച സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്നു കോടതി ചൂണ്ടിക്കാട്ടി. 

നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് നശിപ്പിച്ചുകളഞ്ഞുവെന്ന് അഭിഭാഷകന്‍ മൊഴി നല്‍കിയതായ പ്രതിഭാഗത്തിന്റെ വാദവും ജമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി തള്ളിക്കളഞ്ഞു. മെമ്മറി കാര്‍ഡിനും ഫോണിനുമായുള്ള തിരച്ചില്‍ തുടരുകയാണെന്ന പ്രോസിക്യൂഷന്‍ വാദമാണ് കോടതി മുഖവിലയ്‌ക്കെടുത്തത്. 

മെമ്മറി കാര്‍ഡ് നശിപ്പിച്ചു കളഞ്ഞുവെന്ന് സുനില്‍കുമാറിന്റെ ആദ്യ വക്കീലായിരുന്ന പ്രതീഷ് ചാക്കോയുടെ മൊഴി കോടതി തള്ളിക്കളയുകയുണ്ടായി. കേസിലെ നിര്‍ണായക തെളിവുകളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും മെമ്മറി കാര്‍ഡും. ദിലീപിന്റെ  ആദ്യ ജാമ്യാപേക്ഷ തള്ളിയ അതേ ബഞ്ച് തന്നെയാണ് രണ്ടാമത്തെ ജാമ്യാപേക്ഷയും തള്ളിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT