Kerala

അപ്രതീക്ഷിതമായി ഒരു 'കോംപ്ലിമെന്ററി ​ഗിഫ്റ്റ്' ; തുറന്നു നോക്കിയപ്പോൾ ഞെട്ടിപ്പോയി 

വർക്കല പോസ്റ്റാഫീസിലെ പോസ്റ്റ് വുമണായ വർക്കല കിളിത്തട്ടുമുക്ക് പാർവതി മന്ദിരത്തിൽ അനില ലാലിന് തിങ്കളാഴ്ചയാണ് ഒരു സമ്മാനപ്പെട്ടി കിട്ടിയത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അപ്രതീക്ഷിതമായി ലഭിച്ച കോംപ്ലിമെന്ററി ​ഗിഫ്റ്റ് ഇത്ര വലിയതാകുമെന്ന് അനില ചിന്തിച്ചിരുന്നില്ല. വർക്കല പോസ്റ്റാഫീസിലെ പോസ്റ്റ് വുമണായ വർക്കല കിളിത്തട്ടുമുക്ക് പാർവതി മന്ദിരത്തിൽ അനില ലാലിന് തിങ്കളാഴ്ചയാണ് ഒരു സമ്മാനപ്പെട്ടി കിട്ടിയത്. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം എന്താണെന്നറിയാൻ തുറന്നുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അതിനുള്ളിൽ ജീവനുള്ള പാമ്പ്. 

അനിലാ ലാലിനെ അഭിസംബോധന ചെയ്ത് ഭീഷണിക്കത്തും പാമ്പിനൊപ്പം സമ്മാന പെട്ടിയിൽ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാരാണ് പോസ്റ്റാഫീസിലെ ലെറ്റർ ബോക്‌സിനു മുകളിൽ കാർഡ് ബോർഡിലുള്ള പൊതി കണ്ടത്. പെട്ടിയുടെ പുറത്ത് കോംപ്ലിമെന്ററി ഗിഫ്റ്റ് എന്ന് എഴുതിയിരുന്നു.

ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് അനിലയെത്തി കടലാസ് മാറ്റിയപ്പോൾ ഉള്ളിൽ ഒരു പാത്രം കണ്ടു. അതിനുള്ളിൽ എന്തോ അനങ്ങുന്നതായി സംശയം തോന്നിയതിനെ തുടർന്ന് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് പാമ്പാണെന്നു മനസ്സിലായത്. ചുരുട്ട വിഭാഗത്തിൽപ്പെട്ട പാമ്പാണ് പാത്രത്തിലുണ്ടായിരുന്നത്. 

പൊലീസെത്തി സമ്മാനം സ്റ്റേഷനിലേക്കു കൊണ്ടുപോയി. പാമ്പിനെ സമ്മാനിച്ചത് തന്നെ അപായപ്പെടുത്താൻ ഉദ്ദേശിച്ചാണെന്ന് കാണിച്ച് അനിലാ ലാൽ പോലീസിനു പരാതി നൽകി. സി.സി.ടി.വി.യുടെ സഹായത്തോടെ സമ്മാനം പോസ്റ്റോഫീസിൽ കൊണ്ടുവച്ചയാളെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് പൊലീസുകാർ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT