Kerala

അമിത വേ​ഗത ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനം; ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു  

സംഭവത്തിൽ വാൻ ഡ്രൈവറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ടൂറിസ്റ്റ് വാനിന്റെ അമിതവേഗം ചോദ്യംചെയ്തതിന് ക്രൂരമര്‍ദനം
ഏൽക്കേണ്ടിവന്ന യുവാവ് മരിച്ചു. വടകര സ്വദേശിയായ സി.കെ വിനോദാണ് മരിച്ചത്. സംഭവത്തിൽ വാൻ ഡ്രൈവറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി ദേശീയ പാതയിലൂടെ സുഹൃത്തിനൊപ്പം നടന്നുപോകുമ്പോഴാണ് അമിതവേഗതയിലെത്തിയ ടൂറിസ്റ്റ് വാനിനെതിരെ വിനോദ് പ്രതിഷേധിച്ചത്. ഇതേത്തുടർന്ന് വാൻ നിര്‍ത്തി ഇറങ്ങി വന്ന ഡ്രൈവറും സഹായിയും വിനോദിനെയും സുഹൃത്തിനെയും മര്‍ദ്ദിക്കുകയായിരുന്നു. മാഹി സര്‍ക്കാര്‍ ആശുപത്രിക്കു സമീപമാണ് സംഭവമുണ്ടായത്. 

മര്‍ദ്ദനത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ വിനോദ് റോഡില്‍ വീണു. ഇയാളെ ഉടൻ മാഹി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനോദ് ഇന്ന് പുലർച്ചെ മരിച്ചു. അഴിയൂര്‍ സ്വദേശികളായ ഫര്‍സല്‍, ഷിനാസ് എന്നിവരാണ് അറസ്റ്റിലായവർ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

മലയാളികള്‍ നൂതനാശയങ്ങള്‍ക്കു പേരു കേട്ട ജനത, സാംസ്കാരിക ഭൂമികയിലെ ശോഭ; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും അമിത് ഷായും

'പ്രണവ് തൂക്കിയെന്നാ എല്ലാവരും പറയുന്നേ, പടം എങ്ങനെ'; ശബ്ദം താഴ്ത്തി, ഒറ്റവാക്കില്‍ പ്രണവിന്റെ മറുപടി

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

SCROLL FOR NEXT