Kerala

അമിത വേ​ഗത ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനം; ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു  

സംഭവത്തിൽ വാൻ ഡ്രൈവറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ടൂറിസ്റ്റ് വാനിന്റെ അമിതവേഗം ചോദ്യംചെയ്തതിന് ക്രൂരമര്‍ദനം
ഏൽക്കേണ്ടിവന്ന യുവാവ് മരിച്ചു. വടകര സ്വദേശിയായ സി.കെ വിനോദാണ് മരിച്ചത്. സംഭവത്തിൽ വാൻ ഡ്രൈവറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി ദേശീയ പാതയിലൂടെ സുഹൃത്തിനൊപ്പം നടന്നുപോകുമ്പോഴാണ് അമിതവേഗതയിലെത്തിയ ടൂറിസ്റ്റ് വാനിനെതിരെ വിനോദ് പ്രതിഷേധിച്ചത്. ഇതേത്തുടർന്ന് വാൻ നിര്‍ത്തി ഇറങ്ങി വന്ന ഡ്രൈവറും സഹായിയും വിനോദിനെയും സുഹൃത്തിനെയും മര്‍ദ്ദിക്കുകയായിരുന്നു. മാഹി സര്‍ക്കാര്‍ ആശുപത്രിക്കു സമീപമാണ് സംഭവമുണ്ടായത്. 

മര്‍ദ്ദനത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ വിനോദ് റോഡില്‍ വീണു. ഇയാളെ ഉടൻ മാഹി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനോദ് ഇന്ന് പുലർച്ചെ മരിച്ചു. അഴിയൂര്‍ സ്വദേശികളായ ഫര്‍സല്‍, ഷിനാസ് എന്നിവരാണ് അറസ്റ്റിലായവർ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT