Kerala

അറ്റുതൂങ്ങിയ കാലുമായി വന്നയാള്‍ക്ക് ചികിത്സ നിഷേധിച്ചു

ഒടുവില്‍ ചികിത്സ തേടി ഇദ്ദേഹത്തിന് കോയമ്പത്തൂരിലേക്കു പോകേണ്ടി വന്നു.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി മുരുകന്‍ ചികിത്സ ലഭിക്കാതെ മരിച്ച സംഭവം കഴിഞ്ഞ് അധികം വൈകും മുന്‍പേ തന്നെ സമാനസംഭവം മലപ്പുറത്ത്. കുറ്റിപ്പുറത്തു വച്ച് വെട്ടേറ്റ തമിഴ്‌നാട്ടുകാരനാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. ഒടുവില്‍ ചികിത്സ തേടി ഇദ്ദേഹത്തിന് കോയമ്പത്തൂരിലേക്കു പോകേണ്ടി വന്നു.

കുറ്റിപ്പുറത്ത് തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്റെ കാല്‍പാദം മറ്റൊരു തമിഴ്‌നാട്ടുകാരന്‍ വെട്ടുകയായിരുന്നു. അറ്റുതൂങ്ങിയ കാല്‍പാദവുമായി രാജേന്ദ്രനെ ആദ്യം തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും  പ്രവേശിപ്പിച്ചില്ല. പിന്നീടു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. പണമില്ലാത്തതിനാല്‍ അവിടെയും ചികിത്സ നിഷേധിച്ചു.

ശനിയാഴ്ച അര്‍ധരാത്രിയില്‍ത്തന്നെ തമിഴ്‌നാട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു. ഇപ്പോള്‍ കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. റോഡ് അപകടത്തില്‍ പരുക്കേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച തിരുനെല്‍വേലി സ്വദേശി മുരുകന്‍ മരിക്കാനിടയായതു കൃത്യസമയത്തു ചികില്‍സ നല്‍കുന്നതില്‍ അധികൃതര്‍ക്കു വീഴ്ച പറ്റിയതിനെത്തുടര്‍ന്നാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടന്നുള്ള വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് സമാനസംഭവം കേരളത്തില്‍ അരങ്ങേറുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹിന്ദു എംഎല്‍എ' പരാമര്‍ശം; ബി ഗോപാലകൃഷ്ണനെതിരെ കേസ്

'പൂരം കലക്കിയത് പോലെ ഗ്യാസ് വിഷയവും ഒന്ന് കലക്കാൻ ഉദ്ദേശിച്ചു, അതു ഞാൻ തുറക്കാനാകാത്ത വിധം പൂട്ടിയിട്ടുണ്ട്'

'മാക്‌സിമം സിക്‌സടിക്കണം, തട്രോം തൂക്കറോം'; പഞ്ച് തമിഴ് ഡയലോഗടിച്ച് സഞ്ജു സാംസണ്‍ ​(വിഡിയോ)

സ്ത്രീകള്‍ക്കായി മികച്ച അഞ്ചു പോസ്റ്റ് ഓഫീസ് പദ്ധതികള്‍; വിശദാംശങ്ങള്‍

ബി ഗോപാലകൃഷ്ണനെതിരെ കേസ്, യുവതീപ്രവേശന വിലക്ക് തുടരണം, 'ഇറാൻ മരിച്ചു'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT