Kerala

ആക്രി സാധനങ്ങളിൽ നിന്ന് സ്പോർട്സ് ബൈക്ക്, ചെലവ് വെറും 4000; ഞെട്ടിച്ച് പത്താം ക്ലാസുകാരൻ

ല്ലപ്രയിലും വെങ്ങോലയിലുമുള്ള ആക്രിക്കടകൾ കയറിയിറങ്ങി സാധനങ്ങൾ വാങ്ങിയാണ്  അനന്തു തന്റെ സ്വന്തം ബൈക്ക് നിർമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ആക്രിക്കടയിൽ നിന്ന് ശേഖരിച്ച സാധനങ്ങളിൽ നിന്ന് സ്പോർട്സ് ബൈക്കുണ്ടാക്കി പത്താം ക്ലാസുകാരൻ. പെരുമ്പാവൂർ വെങ്ങോല തൊട്ടിപ്പറമ്പിൽ സുനിലിന്റെ മകൻ അനന്തുവാണ് സ്വന്തമായി ബൈക്കുണ്ടാക്കി ഞെട്ടിച്ചത്. 4000 രൂപ ചെലവാക്കിയായിരുന്നു അനന്തുവിന്റെ ബൈക്ക് നിർമാണ്. 

അല്ലപ്രയിലും വെങ്ങോലയിലുമുള്ള ആക്രിക്കടകൾ കയറിയിറങ്ങി സാധനങ്ങൾ വാങ്ങിയാണ്  അനന്തു തന്റെ സ്വന്തം ബൈക്ക് നിർമിച്ചത്. ഇലക്ട്രിക് സ്കൂട്ടറിന്റെ മോട്ടറാണ് വണ്ടിയിൽ ഉപയോ​ഗിച്ചിരിക്കുന്നത്. പെട്രോൾ വാഹനത്തിന്റെ മോട്ടർ  ഉപയോഗിച്ചാൽ നിരത്തിലിറക്കാൻ റജിസ്ട്രേഷനും ലൈസൻസും വേണമെന്നതിനാലാണ് ഇലക്ട്രിക് സ്കൂട്ടർ മോട്ടർ തിരഞ്ഞെടുത്തത്. 

പഴയ  സൈക്കിളിന്റെ ചേസാണ് മറ്റൊരു ഘടകം. ആശുപത്രി വീൽചെയറിന്റെ ചക്രങ്ങളാണ് ഉപയോഗിക്കുന്നത്. മീറ്ററും ആക്സിലറേറ്ററും മാത്രമാണ് പുതിയത്. ഇത് ഓൺലൈനിലൂടെ വാങ്ങി. സെക്കൻ‌ഡ് ഹാൻഡ് ബാറ്ററി ഉപയോഗിച്ചതിനാൽ ചെലവ് കുറയ്ക്കാനായി. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 25 കിലോമീറ്റർ വരെ ഓടിക്കാം. 

സ്വന്തമായി ബൈക്ക് ഉണ്ടാക്കാൻ അനന്തു വെൽഡിങ് വരെ പഠിച്ചു. അടുത്തുള്ള ബന്ധുവിന്റെ കടയിൽ പോയിട്ടാണ് ഒരാഴ്ച കൊണ്ട് വെൽഡിങ് പഠിച്ചത്. തുടർന്ന് വെൽഡിങ് യന്ത്രം വാടകയ്ക്കെടുത്ത് സ്വന്തമായാണ് എല്ലാം ചെയ്തത്. ചെറുമകന്റെ താൽപര്യം അറിഞ്ഞ്  സുനിലിന്റെ അച്ഛനും അമ്മയുമാണ് സാമ്പത്തിക സഹായം നൽകിയത്. വളയൻചിറങ്ങറ എച്ച്എസ്എസിലെ വിദ്യാർഥിയായ അനന്തു. ട്യൂഷനും മറ്റും പുറത്തുപോകുന്നത് സ്വന്തമായി നിർമിച്ച ബൈക്കിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT