Kerala

ആഘോഷമായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തി; പക്ഷേ പത്രിക എടുക്കാന്‍ മറന്നു!; അബദ്ധം പിണഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ആവേശത്തോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സ്ഥാനാര്‍ത്ഥി പത്രികയെടുക്കാന്‍ മറന്നുപോയി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ആവേശത്തോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സ്ഥാനാര്‍ത്ഥി പത്രികയെടുക്കാന്‍ മറന്നുപോയി. ഇന്നലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പത്രിക സമര്‍പ്പിക്കാനെത്തിയ ചിറ്റയം ഗോപകുമാറിനാണ് അബദ്ധം പിണഞ്ഞത്. 

സജി ചെറിയാന്‍ എംഎല്‍എ, സിപിഐ നേതാക്കളായ പി പ്രസാദ്, ഇ രാഘവന്‍, പി പ്രകാശ് ബാബു, വി മോഹന്‍ദാസ് എന്നിവരോടൊപ്പമാണ് ചിറ്റയം ഗോപകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. 11 മണിക്ക് സമര്‍പ്പിക്കാനായിരുന്നു ഉദ്ദേശം. കൃത്യസമയത്തുതന്നെ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനര്‍ത്ഥികളും നേതാക്കളും എത്തി. പത്രിക നല്‍കാന്‍ ആര്‍ഡിഒ ആവശ്യപ്പെട്ടപ്പോഴാണ് പത്രികയെടുക്കാന്‍ മറന്നുപോയ വിവരം സ്ഥാനാര്‍ത്ഥിയുടേയും നേതാക്കളുടേയും ശ്രദ്ധയില്‍പ്പെട്ടത്. 

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന പത്രിക ഉടന്‍തന്നെ പ്രവര്‍ത്തകരെ പറഞ്ഞുവിട്ട് എടുപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 11.15ന് ചിറ്റയം ഗോപകുമാര്‍ പത്രിക സമര്‍പ്പിച്ചു. 12.30നാണ് പത്രിക സമര്‍പ്പണം പൂര്‍ത്തിയായത്. 

മാവേലിക്കര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയാണ് ചിറ്റയം ഗോപകുമാര്‍. ചെങ്ങന്നൂര്‍ ആര്‍ഡിഒ അലക്‌സ് ജോസസ് മുമ്പാകെയാണ് ചിറ്റയം ഗോപകുമാര്‍ പത്രിക സമര്‍പ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT