Kerala

ആന ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങളുടെ ഭക്ഷണത്തിനായി ധനസഹായം; അഞ്ച്‌ കോടി രൂപ അനുവദിച്ച്‌ സര്‍ക്കാര്‍

കണക്കെടുപ്പ്‌ നടത്തി തുക വിതരണം ചെയ്യുന്നതിന്റെ ഉത്തരവാദിത്വം മൃഗസംരക്ഷണ വകുപ്പിനാണ്‌

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ആന ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങള്‍ക്ക്‌ ഭക്ഷണം നല്‍കുന്നതിനായി അഞ്ച്‌ കോടി രൂപ അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ലോക്ക്‌ഡൗണിന്റെ പശ്ചാത്തലത്തിലാണ്‌ സര്‍ക്കാര്‍ പണം അനുവദിച്ചത്‌.

സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ്‌ തുക വകയിരുത്തിയത്‌. കണക്കെടുപ്പ്‌ നടത്തി തുക വിതരണം ചെയ്യുന്നതിന്റെ ഉത്തരവാദിത്വം മൃഗസംരക്ഷണ വകുപ്പിനാണ്‌. ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത്‌ കുരങ്ങുകള്‍ക്കും തെരുവ്‌ നായ്‌ക്കള്‍ക്കും ഭക്ഷണം ഉറപ്പാക്കണം എന്ന്‌ മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊലീസും സന്നദ്ധ പ്രവര്‍ത്തകരും മൃഗങ്ങള്‍ക്ക്‌ ഭക്ഷണം എത്തിച്ച്‌ നല്‍കുന്നുണ്ട്‌. സംസ്ഥാനത്തെ മൃഗശാലയിലെ മൃഗങ്ങളേയും ഇപ്പോള്‍ കോവിഡ്‌ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്‌. തെരുവ്‌ നായ്‌ക്കള്‍ക്കും മറ്റ്‌ മൃഗങ്ങള്‍ക്കും ഭക്ഷണം എത്തിച്ച്‌ നല്‍കാന്‍ ഒഡീഷ സര്‍ക്കാരും പണം നീക്കിവെച്ചിരുന്നു. 80 ലക്ഷത്തിലധികം രൂപയാണ്‌ ഒഡീഷ സര്‍ക്കാര്‍ അനുവദിച്ചത്‌.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT