Kerala

ആന ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങളുടെ ഭക്ഷണത്തിനായി ധനസഹായം; അഞ്ച്‌ കോടി രൂപ അനുവദിച്ച്‌ സര്‍ക്കാര്‍

കണക്കെടുപ്പ്‌ നടത്തി തുക വിതരണം ചെയ്യുന്നതിന്റെ ഉത്തരവാദിത്വം മൃഗസംരക്ഷണ വകുപ്പിനാണ്‌

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ആന ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങള്‍ക്ക്‌ ഭക്ഷണം നല്‍കുന്നതിനായി അഞ്ച്‌ കോടി രൂപ അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ലോക്ക്‌ഡൗണിന്റെ പശ്ചാത്തലത്തിലാണ്‌ സര്‍ക്കാര്‍ പണം അനുവദിച്ചത്‌.

സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ്‌ തുക വകയിരുത്തിയത്‌. കണക്കെടുപ്പ്‌ നടത്തി തുക വിതരണം ചെയ്യുന്നതിന്റെ ഉത്തരവാദിത്വം മൃഗസംരക്ഷണ വകുപ്പിനാണ്‌. ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത്‌ കുരങ്ങുകള്‍ക്കും തെരുവ്‌ നായ്‌ക്കള്‍ക്കും ഭക്ഷണം ഉറപ്പാക്കണം എന്ന്‌ മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊലീസും സന്നദ്ധ പ്രവര്‍ത്തകരും മൃഗങ്ങള്‍ക്ക്‌ ഭക്ഷണം എത്തിച്ച്‌ നല്‍കുന്നുണ്ട്‌. സംസ്ഥാനത്തെ മൃഗശാലയിലെ മൃഗങ്ങളേയും ഇപ്പോള്‍ കോവിഡ്‌ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്‌. തെരുവ്‌ നായ്‌ക്കള്‍ക്കും മറ്റ്‌ മൃഗങ്ങള്‍ക്കും ഭക്ഷണം എത്തിച്ച്‌ നല്‍കാന്‍ ഒഡീഷ സര്‍ക്കാരും പണം നീക്കിവെച്ചിരുന്നു. 80 ലക്ഷത്തിലധികം രൂപയാണ്‌ ഒഡീഷ സര്‍ക്കാര്‍ അനുവദിച്ചത്‌.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT