Kerala

ആന്ധ്രയില്‍ പോയി കല്ലുമ്മക്കായ പറിക്കാന്‍ നിന്നാല്‍ ഇങ്ങനെയിരിക്കും; വനംവകുപ്പിന്റെ കൈയില്‍ കുടുങ്ങി മലയാളികള്‍

കല്ലുമ്മക്കായ പ്രേമത്തിന്റെ പേരില്‍ ആന്ധ്ര പ്രദേശില്‍ വനംവകുപ്പിന്റെ പിടിയിലായിരിക്കുകയാണ് നാല് കണ്ണൂര്‍ സ്വദേശികള്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍; മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് കല്ലുമ്മക്കായ. എന്നാല്‍ കേരളത്തിന് പുറത്ത് കല്ലുമ്മക്കായയ്ക്ക് അത്ര പ്രത്യേകതയൊന്നുമില്ല. അത് കഴിക്കാന്‍ പറ്റുന്ന വസ്തുവാണെന്ന് പോലും പലര്‍ക്കും അറിയില്ല. കല്ലുമ്മക്കായ പ്രേമത്തിന്റെ പേരില്‍ ആന്ധ്ര പ്രദേശില്‍ പൊലീസ് പിടിയിലായിരിക്കുകയാണ് നാല് കണ്ണൂര്‍ സ്വദേശികള്‍. 

ആന്ധ്രപ്രദേശിലെ കൃഷ്ണാ നദിയില്‍ കല്ലുമ്മക്കായ പറിച്ചതാണ് വിനയായത്. നാല് കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ ആറുപേരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. താഴെചൊവ്വയിലെ നവാസ്, ആദികടലായി സ്വദേശികളായ ഫാരിസ്, സല്‍മാന്‍ഖാന്‍, സമീര്‍, തസ്രുദ്ദീന്‍ എന്നിവരെയാണ് ആന്ധ്രയിലെ വിജയവാഡ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചത്. ഇവരെ കൂടാതെ രണ്ട് അസം സ്വദേശികളേയും കസ്റ്റഡിയിലെടുത്തു. ഇവര്‍ ഞായറാഴ്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനെ ഫോണിലൂടെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. 

കല്ലുമ്മക്കായ ആന്ധ്രയില്‍ ഭക്ഷണപദാര്‍ഥമല്ലാത്തതിനാല്‍ സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരെ പിടിച്ചത്. കേരളത്തില്‍ ആഹാരമാക്കുന്നവയാണ് ഇവയെന്ന് യു ട്യൂബില്‍ ഇവര്‍ ഉദ്യോഗസ്ഥര്‍ക്കുകാണിച്ചുകൊടുത്തിട്ടും വിട്ടില്ലെന്നാണ് പറയുന്നത്. കല്ലുമ്മക്കായ ശേഖരിച്ച കാറും കസ്റ്റഡിയില്ലെടുത്തിട്ടുണ്ട്. കേരള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബ​ഹുമതി

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

പിന്നിലെ ബോ​ഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

നിഷിൽ വിവിധ തസ്തികകളിൽ ഒഴിവ്, വിശദ വിവരങ്ങൾ അറിയാം

SCROLL FOR NEXT