Kerala

ആശുപത്രിയിലെത്തിക്കാൻ വൈകി; ആദിവാസി യുവതി കാട്ടുപാതയിൽ പ്രസവിച്ചു 

ഒരു കിലോമീറ്ററോളം ​ഗർഭിണിയുമായി നടന്നു, ചങ്ങാടത്തിൽ മറുകരയിലെത്തി. പ്രസവവേദന അനുഭവപ്പെട്ടതോടെ കാട്ടുപാതയിൽ ഇറക്കിക്കിടത്തുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ 24 വയസ്സുകാരിയായ ആദിവാസി യുവതി കാട്ടുപാതയിൽ പ്രസവിച്ചു. ആനമറി – പുഞ്ചക്കൊല്ലി കാട്ടുപാതയിൽ താനിക്കയറ്റത്തിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് യുവതി ആൺകുഞ്ഞിനെ പ്രസവിച്ചത്. 

ജനവാസ കേന്ദ്രത്തിൽ നിന്നു നാല് കിലോമീറ്ററോളം അകലെ വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലാണ് യുവതി താമസിക്കുന്നത്. ഉൾക്കാട്ടിലുള്ള കോളനിയിൽനിന്നുള്ള കാട്ടുപാത തകർന്ന് കിടക്കുകയാണ്. ഒരു കിലോമീറ്ററോളെ ​ഗർഭിണിയുമായി കുടുംബം നടന്നെത്തി. പുഞ്ചക്കൊല്ലി കടവിൽനിന്ന് ചങ്ങാടത്തിൽ ഇക്കരെയെത്തി ജീപ്പിൽ കയറ്റിയെങ്കിലും വഴിമദ്ധ്യേ പ്രസവവേദന അനുഭവപ്പെട്ടതോടെ കാട്ടുപാതയിൽ ഇറക്കിക്കിടത്തുകയായിരുന്നു. മിനിറ്റുകൾക്കകം യുവതി പ്രസവിച്ചു. 

പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം യുവതിയെയും കുഞ്ഞിനെയും ആംബുലൻസി‍ൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നെന്ന് അധികൃതർ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT