Kerala

ആശുപത്രിയിലെത്തിക്കാൻ വൈകി; ആദിവാസി യുവതി കാട്ടുപാതയിൽ പ്രസവിച്ചു 

ഒരു കിലോമീറ്ററോളം ​ഗർഭിണിയുമായി നടന്നു, ചങ്ങാടത്തിൽ മറുകരയിലെത്തി. പ്രസവവേദന അനുഭവപ്പെട്ടതോടെ കാട്ടുപാതയിൽ ഇറക്കിക്കിടത്തുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ 24 വയസ്സുകാരിയായ ആദിവാസി യുവതി കാട്ടുപാതയിൽ പ്രസവിച്ചു. ആനമറി – പുഞ്ചക്കൊല്ലി കാട്ടുപാതയിൽ താനിക്കയറ്റത്തിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് യുവതി ആൺകുഞ്ഞിനെ പ്രസവിച്ചത്. 

ജനവാസ കേന്ദ്രത്തിൽ നിന്നു നാല് കിലോമീറ്ററോളം അകലെ വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലാണ് യുവതി താമസിക്കുന്നത്. ഉൾക്കാട്ടിലുള്ള കോളനിയിൽനിന്നുള്ള കാട്ടുപാത തകർന്ന് കിടക്കുകയാണ്. ഒരു കിലോമീറ്ററോളെ ​ഗർഭിണിയുമായി കുടുംബം നടന്നെത്തി. പുഞ്ചക്കൊല്ലി കടവിൽനിന്ന് ചങ്ങാടത്തിൽ ഇക്കരെയെത്തി ജീപ്പിൽ കയറ്റിയെങ്കിലും വഴിമദ്ധ്യേ പ്രസവവേദന അനുഭവപ്പെട്ടതോടെ കാട്ടുപാതയിൽ ഇറക്കിക്കിടത്തുകയായിരുന്നു. മിനിറ്റുകൾക്കകം യുവതി പ്രസവിച്ചു. 

പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം യുവതിയെയും കുഞ്ഞിനെയും ആംബുലൻസി‍ൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നെന്ന് അധികൃതർ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാൽപ്പാറയിൽ വാഹനാപകടം; 9 മലയാളികൾക്ക് ദാരുണാന്ത്യം

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; വനിത സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

'മാനസിക പീഡനം അങ്ങേയറ്റം, സഹിക്കാൻ വയ്യ'; ദ്രോണാചാര്യ അവാർഡ് ജേതാവായ കോച്ചിനെതിരെ ​നീരജ് ചോപ്രയും സുമിത് ആന്റിലും; ​ഗുരുതര ആരോപണങ്ങൾ

മഴ കൊടുത്ത 1 പോയിന്റുണ്ട്, കൊല്‍ക്കത്ത ഇന്നും ജയിച്ചില്ല! ഗുജറാത്തിനെ നയിച്ച് ഗില്‍

ഹോര്‍മൂസില്‍ ഉപരോധം തുടരും, ഇറാന്റെ യുറേനിയം യുഎസിനെന്ന് ട്രംപ്; 'പാകിസ്ഥാനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും നന്ദി'

SCROLL FOR NEXT