Kerala

ഇഎന്‍ മോഹന്‍ദാസ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ; കൊല്ലത്ത് ബാലഗോപാല്‍ തുടരും

രണ്ടുതവണ ജില്ലാ സെക്രട്ടറിയായിരുന്ന പിപി വാസുദേവന് പകരമാണ് മോഹന്‍ദാസിനെ തെരഞ്ഞെടുത്തത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഇഎന്‍ മോഹന്‍ദാസിനെ തെരഞ്ഞെടുത്തു. 37 അംഗ കമ്മറ്റിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനുവടക്കം 11 പുതുമുഖങ്ങള്‍ ജില്ലാ കമ്മിറ്റിയില്‍ ഇടംനേടിയിട്ടുണ്ട്. 

ഇ പദ്മാക്ഷന്‍, എന്‍ കണ്ണന്‍, കെ ഭാസ്‌കരന്‍, പ്രമോദ് ദാസ്, കെപി ശങ്കരന്‍, പി കെ ഖലീമുദ്ദീന്‍, ബി മുഹമ്മദ് റസാക്ക്, വിപി സോമസുന്ദരന്‍, ടിപി സത്യന്‍, വിടി സോഫിയ, വിപി സാനു എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെത്തിയ പുതുമുഖങ്ങള്‍.

കെഎന്‍ ബാലഗോപാല്‍, ഇ എന്‍ മോഹന്‍ദാസ് എന്നിവര്‍

രണ്ടുതവണ ജില്ലാ സെക്രട്ടറിയായിരുന്ന പിപി വാസുദേവന് പകരമാണ് മോഹന്‍ദാസിനെ തെരഞ്ഞെടുത്തത്. ശാരീരിക അവശതകളാണ് വാസുദേവന്‍ സ്ഥാനമൊഴിയാന്‍ കാരണമായതെന്നാണ് സൂചന. അസുഖം മൂലം നേരത്തെ രണ്ടു തവണ ജില്ലാ സെക്രട്ടറി പദവിയില്‍ നിന്നും വാസുദേവന്‍ അവധിയെടുത്തപ്പോള്‍ മോഹന്‍ദാസാണ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. പിപി വാസുദേവനെ ജില്ലാ കമ്മിറ്റി അംഗമായി നിലനിര്‍ത്തിയിട്ടുണ്ട്

കൊല്ലം ജില്ലാ സെക്രട്ടറിയായി കെ എന്‍ ബാലഗോപാല്‍ തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബാലഗോപാല്‍ ജില്ലാ സെക്രട്ടറിയാകുന്നത്. ജില്ലാ കമ്മറ്റിയുടെ അംഗസഖ്യ 42 ല്‍ നിന്ന് 45 ആക്കി. നാലു പേരേ ജില്ലാ കമ്മറ്റിയില്‍ ഒഴിവാക്കി. ഏഴു പേരെ പുതുതായി ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. സംസ്ഥാന കമ്മിറ്റി അംഗമായതിനാല്‍ സൂസന്‍ കോടിയെ ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT