Kerala

ഉത്സവം 'ആഘോഷിക്കാന്‍' 500 രൂപ നല്‍കിയില്ല ; മുത്തശ്ശിക്ക് ക്രൂരമര്‍ദനം ; വീഡിയോ സോഷ്യല്‍ മീഡിയയില്‍ ; കൊച്ചുമകന്‍ അറസ്റ്റില്‍

പരാതിയില്ലെന്ന് മുത്തശ്ശി പറഞ്ഞെങ്കിലും നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ഉത്സവത്തിനു പോകാന്‍ പണം നല്‍കാത്തതിന് മുത്തശ്ശിയെ മര്‍ദിച്ച സംഭവത്തില്‍ കൊച്ചുമകന്‍ അറസ്റ്റിലായി. തഴക്കര അറുന്നൂറ്റിമംഗലം തുണ്ടയ്യത്ത് ചെല്ലപ്പന്‍ പിള്ളയുടെ ഭാര്യ രത്‌നമ്മയെ (87) മര്‍ദിച്ച കേസില്‍ കൊച്ചുമകന്‍ ശ്രീകുമാറാണ് (41) അറസ്റ്റിലായത്. മര്‍ദന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് അന്വേഷിച്ചെത്തിയപ്പോള്‍ പരാതിയില്ലെന്ന് മുത്തശ്ശി പറഞ്ഞെങ്കിലും നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു.
 
മര്‍ദിക്കുന്ന വിഡിയോ ഇന്നലെ രാവിലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയില്‍പെട്ട മാവേലിക്കര എസ്‌ഐ സാബു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചത്.  പരാതിയില്ലെന്നാണ് പൊലീസുകാരോട് രത്‌നമ്മ പറഞ്ഞത്. എന്നാല്‍ പ്രദേശത്തു വിവരങ്ങള്‍ തിരക്കിയ പൊലീസ് നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രത്‌നമ്മയുടെ മകളുടെ മകന്‍ ശ്രീകുമാറിനെതിരെ കേസെടുത്തു.

ഉത്സവം കാണാന്‍ പോകാന്‍ 500 രൂപ ചോദിച്ചിട്ടു കൊടുക്കാത്തതിന്റെ വിരോധത്തിലാണ് രത്‌നമ്മയെ ശ്രീകുമാര്‍ മര്‍ദിച്ചതെന്നു നാട്ടുകാര്‍ പറയുന്നു. വെല്‍ഡിങ് ജോലി ചെയ്യുന്ന അവിവാഹിതനായ ശ്രീകുമാര്‍ സ്ഥിരമായി മുത്തശ്ശിയെ മര്‍ദിക്കാറുണ്ടെന്ന് അയല്‍വാസികളും ചില ബന്ധുക്കളും പൊലീസിനോടു പറഞ്ഞു. പൊലീസ് എത്തിയ വിവരം അറിഞ്ഞ് ഒളിവില്‍ പോയ ശ്രീകുമാറിനെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT