Kerala

എം സ്വരാജ് ജയിലില്‍ അല്ല; നാം കാണുന്ന എല്ലാ വാര്‍ത്തകളും ശരിയല്ലെന്ന് മനസ്സിലായി,വ്യാജ പ്രചാരണത്തിന് എതിരെ മണികണ്ഠന്‍

സാമൂഹ്യ മാധ്യമങ്ങളില്‍ എം സ്വരാജ് അറസ്റ്റിലായി എന്ന തരത്തില്‍ വ്യാജ പ്രചാരണം നടന്നിരുന്നു

സമകാലിക മലയാളം ഡെസ്ക്

യോധ്യ ഭൂമി തര്‍ക്ക കേസ് വിധിക്ക് പിന്നാലെ പ്രതികരിച്ച എം സ്വരാജ് എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമയിരുന്നു. അദ്ദേഹത്തിന് എതിരെ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു ഡിജിപിക്ക് പരാതിയും നല്‍കി. ഇതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ എം സ്വരാജ് അറസ്റ്റിലായി എന്ന തരത്തില്‍ വ്യാജ പ്രചാരണം നടന്നിരുന്നു. ഇതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ മണികണ്ഠന്‍. സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് മണികണ്ഠന്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരണം നടത്തിയിരിക്കുന്നത്.

'10/11/2019 ഞായര്‍ രാവിലെ 11AM മണിക്ക് ത്രിപ്പൂണിത്തുറയില്‍ വെച്ചാണിദ്ധേഹത്തെ കണ്ടത്. രാവിലെ ചില ഓണ്‍ലൈന്‍ മഞ്ഞപത്രക്കാര്‍ ജയിലിലാണന്ന് വാര്‍ത്ത കൊടുത്ത എംഎല്‍എ...നാം കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാ വാര്‍ത്തക്കളും ശരിയല്ലാ എന്ന് എനിക്ക് നേരിട്ട് ബോധ്യമായി.'- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?' എന്നായിരുന്നു സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അയോധ്യാ വിധി പ്രഖ്യാപനത്തിനു ശേഷം ഇട്ട പോസ്റ്റിലൂടെ, ഒരു വിഭാഗം ജനങ്ങളില്‍ ആശങ്കയും അതുവഴി പരസ്പരവിശ്വാസമില്ലായ്മയും വര്‍ഗീയതയും കലാപവും ഉണ്ടാക്കാനാണു സ്വരാജ് ശ്രമിച്ചതെന്നായിരുന്നു പ്രകാശ് ബാബുവിന്റെ പരാതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT