Kerala

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സിപിഐ നേതാവ് അറസ്റ്റിൽ

വെഞ്ഞാറമൂട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സിപിഐ നേതാവ് അറസ്റ്റിലായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സിപിഐ നേതാവ് അറസ്റ്റിലായി. സിപിഐ വെഞ്ഞാറമൂട് മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹാഷിം (54) ആണ് അറസ്റ്റിലായത്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട  പെണ്‍കുട്ടിയെ, അമ്മ ജോലിക്ക് പോകുന്ന തക്കം നോക്കി ഇയാൾ വളരെ കാലമായി പീഡിപ്പിച്ച് വരുകയായിരുന്നു.

സ്കൂളിൽ കൗൺസിലിംഗിനിടെ അധ്യപകരോട് പെൺകുട്ടി ഇക്കാര്യം തുറന്നുപറഞ്ഞു. ഇതോടെയാണ് സംഭവം പുറം ലോകത്തെത്തുന്നത്. ഇതേ തുടർന്ന് പെൺകുട്ടിയുടെ മാതാവ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇന്നു പുലർച്ചെ പ്രതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുകയായിരുന്നു എന്നാണ് സൂചന.

പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന ഇയാള്‍ മാതാവ് വീട്ടുജോലികള്‍ക്കായി പുറത്തുപോകുന്ന സമയത്ത് വീട്ടിലെത്തിയായിരുന്നു പീഡിപ്പിച്ചിരുന്നത്. ഇയാള്‍ നിരന്തരം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നെങ്കിലും അയല്‍വാസി ആയതിനാല്‍ സമീപവീട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നില്ല.പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

പീഡനക്കേസിൽ പ്രതിയായ ഹാഷിമിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി സിപിഐ വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് ഉമ്മിച്ചി പറഞ്ഞിരുന്നു; വാപ്പിച്ചിക്ക് ഒരു നെഞ്ചു വേദനയും വന്നിട്ടില്ല; നവാസിന്റെ മകന്‍ പറയുന്നു

'ഓപ്പറേഷന്‍ സിന്ദൂര്‍ കോണ്‍ഗ്രസ് രാജകുടുംബത്തിന്റെ ഉറക്കം കെടുത്തി'; രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

കണക്കുകൂട്ടല്‍ തെറ്റിച്ച 5ാം വിക്കറ്റ് കൂട്ടുകെട്ട്! ഇന്ത്യക്ക് ജയിക്കാന്‍ 187 റണ്‍സ്

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

SCROLL FOR NEXT