Kerala

എപി അബ്ദുല്ലക്കുട്ടി മോദിയെ കണ്ടു, അമിത് ഷായുമായും കൂടിക്കാഴ്ച; ബിജെപി പ്രവേശം ഉടന്‍?

ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അബ്ദുല്ലക്കുട്ടി മാധ്യമങ്ങളോടു പ്രതികരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മോദി സ്തുതിയുടെ പേരില്‍ കോണ്‍ഗ്രസില്‍നിന്നു പുറത്തായ എപി അബ്ദുല്ലക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അബ്ദുല്ലക്കുട്ടി മാധ്യമങ്ങളോടു പ്രതികരിച്ചു. 

ഇന്നു രാവിലെയാണ് അബ്ദുല്ലക്കുട്ടി പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ച് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കൂടിക്കാഴ്ചയ്ക്കിടെ മോദി ആവശ്യപ്പെട്ടതായി അബ്ദുല്ലക്കുട്ടി പറഞ്ഞു. യോഗാ ദിനത്തില്‍ പങ്കെടുത്തതിന്റെ വിവരങ്ങള്‍ അദ്ദേഹം ആരാഞ്ഞതായും അബ്ദുല്ലക്കുട്ടി അറിയിച്ചു. 

ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ കാണുന്നതിനും അബ്ദുല്ലക്കുട്ടി സമയം ആരാഞ്ഞിട്ടുണ്ട്. 

മോദിയുടെ വികസന പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയതിന്റെ പേരിലാണ് അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. നേരത്തെ സിപിഎമ്മും ഇതേ കാരണത്താല്‍ അബ്ദുല്ലക്കുട്ടിയെ പുറത്താക്കുകയായിരുന്നു. 

അബ്ദുല്ലക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോദിയുമായുള്ള കൂടിക്കാഴ്ച. അതേസമയം സംസ്ഥാനത്തുനിന്നുള്ള ബിജെപി നേതാക്കള്‍ ആരുമില്ലാതെ അബ്ദുല്ലക്കുട്ടി മോദിയെ കണ്ടത് പാര്‍ട്ടിയില്‍ പുതിയ ചര്‍ച്ചയ്ക്കു വഴിവച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം