Kerala

എറണാകുളത്ത് 3 കോവിഡ് ബാധിതരുടെ നില ഗുരുതരം; ക്വാറന്റൈനില്‍ കഴിയവെ പ്രസവിച്ച യുവതിയുടെ കുഞ്ഞ് ഐസിയുവില്‍

എക്കോ സ്‌കാനിങ്ങില്‍  ഹൃദയത്തില്‍ സുഷിരമുള്ളതായി കണ്ടെത്തിയ കുട്ടി വെന്റിലേറ്ററിലാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതയായ 80 വയസ്സുകാരി ഗുരുതരാവസ്ഥയില്‍ ശ്വസന സഹായിയില്‍ തുടരുന്നു.ശ്വാസകോശ അണുബാധയുള്ള രോഗി ദീര്‍ഘ കാലമായുള്ള വൃക്ക രോഗത്തിനും ചികിത്സയിലാണ്

നൈജീരിയയില്‍ നിന്ന് വന്ന് എറണാകുളത്തു ക്വറിന്റിനില്‍ കഴിഞ്ഞിരുന്ന 47 വയസുള്ള പൂനെ സ്വദേശിയെ ഇന്നലെ  ഉച്ചയോടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ഐസിയുവില്‍ തുടരുകയുമാണ്. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്്. ഇയാളുടെ നനില ഗുരുതരമായി തുടരുന്നു

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 31 വയസുള്ള  മറ്റൊരു കോവിഡ് ബാധിതതയായ യുവതിയെ ഹ്യദയമിടിപ്പിലെ വ്യതിയാനത്തെ തുടര്‍ന്ന് ഐ സി യു വിലേക് മാറ്റിയിട്ടുണ്ട്. ഹൃദ്രോഗ വിദഗ്ദ്ധര്‍ യുവതിക്ക് ചികിത്സ നല്‍കി വരുന്നു എറണാകുളത്തു ക്വാറണ്ടനില്‍കഴിഞ്ഞിരുന്ന 44 വയസുള്ള തമിഴ്‌നാട്ടുകാരനായ പുരുഷനെയും ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം ഒരു വര്ഷം മുന്നേബൈപാസ് ശസ്ത്രക്രിയക്ക് വിധേയനാവുകതയും ഇപ്പോള്‍ അമിത രക്തസമ്മര്‍ദത്തിനും പ്രമേഹരോഗത്തിനും മരുന്നുകഴിച്ചു കൊണ്ടിരിക്കുന്ന ആളുമാണ് ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം നെഗ്‌റീവ് ആണ്, ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.

ക്വാറന്റൈനില്‍ കഴിയവേ മെഡിക്കല്‍ കോളേജില്‍ വന്നു മാസം തികയാതെ പ്രസവിച്ച യുവതിയുടെ കുട്ടിയെ, നവജാത ശിശുക്കള്‍ക്കുള്ള I. C. U വില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എക്കോ സ്‌കാനിങ്ങില്‍  ഹൃദയത്തില്‍ സുഷിരമുള്ളതായി കണ്ടെത്തിയ കുട്ടി വെന്റിലേറ്ററിലാണ്. മാതാവിന്റെ കോവിഡ് ടെസ്റ്റ് ഫലങ്ങള്‍ നെഗറ്റീവ് ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT