Kerala

'എവിടെ മത്സരിക്കണം എന്ന് പോലും തീരുമാനിക്കാന്‍ കഴിയാത്തയാള്‍ പ്രധാനമന്ത്രിയായാല്‍ രാജ്യത്തിന്റെ അവസ്ഥ എന്താകും? '

മുല്ലപ്പള്ളിയോടും രമേശ് ചെന്നിത്തലയോടും സഹതാപമുണ്ടെന്ന് പറഞ്ഞ ജയശങ്കര്‍ ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഉത്തരവാദിത്വം രാഹുല്‍ ഗാന്ധിക്ക് തന്നെയാണെന്ന് അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം  നീണ്ടു പോകുന്നതില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ എ ജയശങ്കര്‍. എവിടെയാണ് മത്സരിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പറ്റാത്ത ഒരാള്‍ പ്രധാനമന്ത്രിയായാല്‍ രാജ്യത്തിന്റെ അവസ്ഥ എന്താകുമെന്നും അഡ്വ ജയശങ്കര്‍ ചോദിക്കുന്നു.

താന്‍ എവിടെയാണ് മത്സരിക്കാന്‍ പോകുന്നത് എന്ന് തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ് ആ തീരുമാനമെടുക്കാതെ നീട്ടി കൊണ്ട് പോകുകയാണിപ്പോള്‍, ഇതിന് സിപിഎമ്മിനെയും ബിജെപിയെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നും ജയശങ്കര്‍ പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പള്ളിയോടും രമേശ് ചെന്നിത്തലയോടും സഹതാപമുണ്ടെന്ന് പറഞ്ഞ ജയശങ്കര്‍ ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഉത്തരവാദിത്വം രാഹുല്‍ ഗാന്ധിക്ക് തന്നെയാണെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്ത് എവിടെ വേണമെങ്കിലും മത്സരിക്കാനുള്ള സ്വാതന്ത്ര്യം രാഹുല്‍ ഗാന്ധിക്കുണ്ട്. രണ്ടിടത്ത് മത്സരിക്കുന്നത് നിലവില്‍ അനുവദിനീയവുമാണ്. എന്നിട്ടും അദ്ദേഹം വൈകിപ്പിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT