Kerala

എസ്എഫ്‌ഐക്കാരെ തല്ലാന്‍ എഐഎസ്എഫുകാര്‍ കഞ്ചാവ് സംഘത്തെ വിളിച്ചുവരുത്തി: ദേശാഭിമാനി വാര്‍ത്ത

വൈപ്പിന്‍ എളങ്കുന്നപ്പുഴ കോളജ് സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചത് എഐഎസ്എഫുമായി ബന്ധമുള്ള കഞ്ചാവ് സംഘമെന്ന് സിപിഎം മുഖപത്രം ദേശാഭിമാനി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: വൈപ്പിന്‍ എളങ്കുന്നപ്പുഴ കോളജ് സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചത് എഐഎസ്എഫുമായി ബന്ധമുള്ള കഞ്ചാവ് സംഘമെന്ന് സിപിഎം മുഖപത്രം ദേശാഭിമാനി. കോളജ് യൂണിറ്റ് സെക്രട്ടറി എഎസ് അലീഷിനെ ആക്രമിച്ചു എന്ന് നല്‍കിയ വാര്‍ത്തയിലാണ് ദേശാഭിമാനി എഐഎസ്എഫുകാരെ കഞ്ചാവ് സംഘവുമായി ബന്ധമുള്ളവരെന്ന് ആരോപിച്ചിരിക്കുന്നത്. 

'കാമ്പസില്‍ രാവിലെ എഐഎസ്എഫ് പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിന് ശ്രമിച്ചിരുന്നു. അത് പെട്ടെന്ന് അവസാനിക്കുകയും ചെയ്തിരുന്നു. ഇതു കഴിഞ്ഞ് കാമ്പസിന് വെളിയിലേക്കു പോയ അലീഷിനെ തടഞ്ഞുനിര്‍ത്തി കഞ്ചാവ് സംഘം ആക്രമിക്കുകയായിരുന്നു. കണ്ണിനു പരിക്കേറ്റ അലീഷിനെ ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഐഎസ്എഫുകാരുമായി ബന്ധമുള്ളവരാണ് കഞ്ചാവ് സംഘം. അവര്‍ അറിയിച്ചതിനെതുടര്‍ന്നാണ് ഇവര്‍ കാമ്പസിനു വെളിയില്‍ കാത്തുനിന്ന് അലീഷിനെ മര്‍ദിച്ചത്' എന്ന് ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നു.

ബുധനാഴ്ചയാണ് കാമ്പസില്‍ സംഘര്‍ഷമുണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തുകയായിരുന്ന എഐഎസ്എഫ് പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ മര്‍ദിക്കുകയായിരുന്നു എന്നാണ് എഐഎസ്എഫ് ആരോപിക്കുന്നത്. 

സംഘര്‍ഷത്തിന് പിന്നാലെ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന എഐഎസ്എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ഡിവൈഎഫ്‌ഐ തടഞ്ഞത്.

കോളജ് സംഘര്‍ഷത്തെക്കുറിച്ച് ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT