Kerala

ഏരിയ സെക്രട്ടറി എസ്‌ഐയെ ഭീഷണിപ്പെടുത്തിയ സംഭവം; നിജസ്ഥിതി അന്വേഷിക്കണമെന്ന് ഹൈക്കോടതി

സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്ഥലം എസ്‌ഐയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്ഥലം എസ്‌ഐയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നും ഈ മാസം 19ന് ഇതുസംബന്ധിച്ച വിശദീകരണം നല്‍കണമെന്നും അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര പ്രസാദിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

പൊലീസിന്റെ കൃത്യനിര്‍വഹണത്തില്‍ ഇടപെടാന്‍ രാഷ്ട്രീയക്കാര്‍ക്ക് എങ്ങനെ കഴിയുമെന്ന ചോദ്യവും ഹൈക്കോടതി ഉന്നയിച്ചു. പൊലീസിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ രാഷ്ട്രീയക്കാര്‍ക്ക് കഴിയുമോ എന്നും കോടതി ആരാഞ്ഞു. എസ്എഫ്‌ഐ സമരവുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കവെയാണ് എസ്‌ഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കോടതി ഇടപെട്ടത്. 

സക്കീര്‍ ഹുസൈന്‍ പൊലീസിന്റെ കൃത്യനിര്‍വഹണത്തില്‍ ഇടപെട്ടുവെന്ന് കരുതുന്നില്ലെന്നാണ് എജി മറുപടി നല്‍കിയത്. വിശദാംശങ്ങള്‍ തേടാന്‍ കൂടുതല്‍ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് 19വരെ സമയം അനുവദിച്ചത്.

ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്ഥലം എസ്‌ഐ അമൃതരംഗനുമായി നടത്തിയ ഫോണ്‍ സംഭാഷണം വൈറലായിരുന്നു. ഏരിയാ സെക്രട്ടറി എസ്‌ഐയെ വിളിച്ച് മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതും അതിന് എസ്ൗഐ നല്‍കിയ മറുപടിയുമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. കുസാറ്റിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ ഭാരവാഹിയെ പൊലീസ് ജീപ്പില്‍ കയറ്റിയ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് സക്കീര്‍ ഹുസൈന്‍ എസ്‌ഐയെ ഫോണില്‍ വിളിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

Today's Rashi Phalam may 19|ഏറെ നാളായി സൂക്ഷിച്ചിരുന്ന ഒരു ആ ഗ്രഹം സാധ്യമാകും

തൊഴിലന്വേഷകര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ജോലി ലഭിച്ചേക്കാം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

SCROLL FOR NEXT