Kerala

ഏറ്റവും സങ്കീര്‍ണമായ ദൗത്യം; ഗോള്‍ഡന്‍ കായലോരം പൊളിച്ചിട്ടത് സ്പ്ലിറ്റ് ബ്ലാസ്റ്റിങ് വഴി

പൊളിച്ചുമാറ്റിയ മരടിലെ ഫ്‌ലാറ്റുകളില്‍ ഗോള്‍ഡന്‍ കായലോരം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുക എന്നത് ഏറ്റവും സങ്കീര്‍ണത നിറഞ്ഞതായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൊളിച്ചുമാറ്റിയ മരടിലെ ഫ്‌ലാറ്റുകളില്‍ ഗോള്‍ഡന്‍ കായലോരം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുക എന്നത് ഏറ്റവും സങ്കീര്‍ണത നിറഞ്ഞതായിരുന്നു. സ്പ്ലിറ്റ് ബ്ലാസ്റ്റിങ് വഴിയാണ് സ്‌ഫോടനം നടത്തിയത്. 17 നിലയുള്ള ഗോള്‍ഡന്‍ കായലോരത്തിന് സമീപം മറ്റൊരു ഫ്‌ലാറ്റും അംഗന്‍വാടിയും ഉണ്ടായിരുന്നു. ഇവയ്ക്ക് കേടുപാട് സംഭവിക്കാതെ പൊളിച്ചുനീക്കുക എന്നത് എഡിഫസിന് മുന്നിലെ കനത്ത വെല്ലുവിളിയായിരുന്നു. എന്നാല്‍ കൃത്യമായ പ്ലാനിങ്ങിലൂടെ ഫ്‌ലാറ്റ് സമുച്ഛയം പൊളിച്ചു മണ്ണോടുചേര്‍ത്തു. 

നിശ്ചിത സമയത്തിനും അരമണിക്കൂര്‍ വൈകിയാണ് ഗോള്‍ഡന്‍ കായലോരം തകര്‍ത്തത്. രണ്ട് മീറ്റര്‍ അടുത്തായി സ്ഥിതി ചെയ്യുന്ന അംഗന്‍വാടിക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെയാണ് ഗോള്‍ഡന്‍ കായലോരം തകര്‍ത്തത്. എന്നാല്‍ അംഗന്‍വാടിയുടെ ചുറ്റുമതില്‍ തകര്‍ന്നു.  ീമന്‍ ക്രെയിനുകളെത്തിച്ച് ഷീറ്റ് വലിച്ചുകെട്ടി പൊടിയില്‍ നിന്നും പോലും അംഗന്‍വാടിയെ സംരക്ഷിച്ച് കൊണ്ടാണ് കമ്പനി കെട്ടിടം പൊളിച്ചത്

ഒരു വശത്തെ അവശിഷ്ടങ്ങള്‍ 45 ഡിഗ്രിയില്‍ മുന്‍ഭാഗത്തേക്കും, മറ്റേത് 66 ഡിഗ്രിയില്‍ പിന്‍വശത്തേക്കും വീഴുന്ന തരത്തിലായിരുന്നു പൊളിക്കല്‍. 7100 ടണ്‍ അവശിഷ്ടങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉച്ചയ്ക്ക് 1.56 നാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കാനുള്ള ആദ്യ സൈറണ്‍ മുഴങ്ങിയത്. 2.19 ന് രണ്ടാം സൈറണും 2.31 ന് മൂന്നാം സൈറണും മുഴങ്ങി. തൊട്ടുപിന്നാലെ സ്‌ഫോടനം നടന്നു. 17 നിലകളിലായി 40 അപ്പാര്‍ട്ട്‌മെന്റുകളാണ് കായലോരം ഫ്‌ലാറ്റിലുണ്ടായിരുന്നത്. 14.8 കിലോ സ്‌ഫോടക വസ്തുക്കളാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കാന്‍ വേണ്ടിവന്നത്.ഗോള്‍ഡന്‍ കായലോരത്തില്‍ 960 ദ്വാരങ്ങളിലാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; 121 മണ്ഡലങ്ങള്‍ വ്യാഴാഴ്ച പോളിങ് ബൂത്തില്‍

കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു, ചെന്നൈയിലെത്തിച്ച് വേർതിരിച്ചു; റിമാൻഡ് റിപ്പോർട്ട്

കൊള്ളയും കൊലപാതകവും ഉൾപ്പെടെ 53 കേസുകളിൽ പ്രതി; കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു

നെടുമ്പാശ്ശേരിയില്‍ ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റില്‍

SCROLL FOR NEXT