Kerala

'ഒരു മരിപ്പിനെ ഞങ്ങള്‍ എങ്ങനെ കൊണ്ടുപോണ് എന്നു നോക്കി സഹകരിക്കുക'; ഉത്തരേന്ത്യയില്‍ അല്ല, ഇത് കേരളത്തിലാണ്...

മരിച്ചയാളുടെ മൃതദേഹവും ചുമന്ന് പുഴമുറിച്ചു കടക്കേണ്ടിവരിക... അങ്ങ് ഉത്തരേന്ത്യയിലല്ല, നമ്മുടെ കേരളത്തിലാണ്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  മരിച്ചയാളുടെ മൃതദേഹവും ചുമന്ന് പുഴമുറിച്ചു കടക്കേണ്ടിവരിക... അങ്ങ് ഉത്തരേന്ത്യയിലല്ല, നമ്മുടെ കേരളത്തിലാണ്. പാലക്കാട് ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ പഴണിയാര്‍പാളയത്ത് കഴിഞ്ഞ ദിവസം സംഭവിച്ചതാണ്.  പഴണിയാര്‍പാളയത്ത പുഴമേട്ടില്‍ മരിച്ച തങ്കമ്മയുടെ ശവമഞ്ചവുമായി അരയ്‌ക്കൊപ്പം വെള്ളത്തില്‍ വരട്ടാര്‍ കടക്കുന്ന യുവാക്കളുടെ കാഴ്ചയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

'ഭയങ്കര റിസ്‌കെടുത്താണ് ഞങ്ങള്‍ ഈ വീഡിയോ എടുത്തിട്ടിരിക്കണെ. നല്ല റോഡില്ലാണ്ട്, ഒരു മരിപ്പിനെ ഞങ്ങള്‍ എങ്ങനെ കൊണ്ടുപോണ് എന്നു നോക്കി സഹകരിക്കുക.'- എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോയില്‍ അവര്‍ പറയുന്നത്.

പുഴമേട്ടില്‍ മുപ്പതോളം കുടുംബങ്ങളുണ്ട്. പതിറ്റാണ്ടുകളായി പുഴ വറ്റിക്കിടക്കുകയായിരുന്നു. വരണ്ട പുഴയിലൂടെ നടന്നും ഇരുചക്രവാഹനങ്ങളിലും കാളവണ്ടികളിലുമാണു നാട്ടുകാര്‍ അക്കരെ പഴണിയാര്‍പാളയത്തേക്കും കൊഴിഞ്ഞാമ്പാറയിലേക്കും പോയിരുന്നത്. രണ്ടു വര്‍ഷം നല്ല മഴ കിട്ടിയതോടെ വരട്ടാറില്‍ വെള്ളമൊഴുകാന്‍ തുടങ്ങി. അസുഖംവന്നാല്‍ ആശുപത്രിയിലെത്തിക്കാന്‍ പോലും വഴിയില്ലാത്ത അവസ്ഥയെന്ന് നാട്ടുകാര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം