Kerala

ഒരു മാധ്യമം തന്നെ വ്യക്തിപരമായി വേട്ടയാടുന്നു; വിജിലന്‍സ് അന്വേഷണം വരട്ടെയെന്നും മന്ത്രി കെകെ ശൈലജ

ഒരു മന്ത്രിയുടെ പങ്കാളിക്ക് ചികിത്സാ ആനൂകൂല്യത്തിന് അവകാശമുണ്ട് - അധാര്‍മികമായി ഒരു രൂപപോലും  കൈപ്പറ്റിയിട്ടില്ലെന്നും ഒരു മാധ്യമം തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്നും  മന്ത്രി കെകെ ശൈലജ

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: വിജിലന്‍സ് അന്വേഷണം വരട്ടെയെന്നും അതിലൂടെ സത്യം ജനങ്ങള്‍ അറിയട്ടെയെന്നും മന്ത്രി കെകെ ശൈലജ. അനര്‍ഹമായി ചികിത്സ ആനുകൂല്യം പറ്റിയെന്ന ആരോപണം നേരിടുന്ന ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് വന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.  ഒരു മന്ത്രിയുടെ പങ്കാളിക്ക് ചികിത്സാ ആനൂകൂല്യത്തിന് അവകാശമുണ്ട്. ഇതില്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ല. അധാര്‍മികമായി ഒരു രൂപപോലും  കൈപ്പറ്റിയിട്ടില്ലെന്നും ഒരു മാധ്യമം തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു

മന്ത്രി 28,800 രൂപയ്ക്കു കണ്ണട വാങ്ങിയെന്നും ഭര്‍ത്താവും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ കെ.ഭാസ്‌കരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ അരലക്ഷത്തിലേറെ രൂപയുടെ ചികില്‍സാച്ചെലവും സര്‍ക്കാരില്‍നിന്ന് ഈടാക്ക. മന്ത്രി പദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികില്‍സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റി ആരോപിച്ച്് ബിജെപി നേതാവ് കെ സുരേന്ദ്രനാണ് വിജിലന്‍സിന് പരാതി നല്‍കിയത്.

എന്നാല്‍ മന്ത്രിമാരുടെ മെഡിക്കല്‍ റീഇംപേഴ്‌സ്‌മെന്റ് സംബന്ധിച്ച നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി മാത്രമാണ് അപേക്ഷ നല്‍കിയതെന്നായിരുന്നു ഇക്കാര്യത്തില്‍ മന്ത്രിയുടെ പ്രതികരണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT