Kerala

കടങ്ങള്‍ വീട്ടാനായി സഭാ നിയമങ്ങള്‍ പാലിച്ചാണ് ഭൂമി വിറ്റതെന്ന് കര്‍ദ്ദിനാള്‍

ഭൂമി ഇടപാട് നടത്തിയത്  കാനോനിക സമിതികളോട് ആലോചിച്ചാണ്. നിയമങ്ങള്‍ പാലിച്ച് സഭയുടെ വസ്തുവകകള്‍ വില്‍ക്കാന്‍ കര്‍ദ്ദിനാളിന് അധികാരമുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം - അങ്കമാലി രൂപതാ ഭൂമി ഇടപാടില്‍ വിശദീകരണവുമായി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. സഭയുടെ കടങ്ങള്‍ വീട്ടുന്നതിനായാണ് വസ്തുവകകള്‍ വി്റ്റത്. എല്ലാ നിയമങ്ങളും പാലിച്ചാണ് ഇടപാട് നടത്തിയെതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു

സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന കാര്യം ഭാഗികമായി ശരിയാണ്. അതോടൊപ്പം ഭൂമിയുടെ മുഴുവന്‍ വിലയും സഭയുട അക്കൗണ്ടില്‍ എത്തിക്കുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും ആലഞ്ചേരി പറഞ്ഞു

ഭൂമി ഇടപാട് നടത്തിയത്  കാനോനിക സമിതികളോട് ആലോചിച്ചാണ്. നിയമങ്ങള്‍ പാലിച്ച് സഭയുടെ വസ്തുവകകള്‍ വില്‍ക്കാന്‍ കര്‍ദ്ദിനാളിന് അധികാരമുണ്ട്. ഹൈ്‌ക്കോടതിയുടെ വിധി പകര്‍പ്പ് കിട്ടിയ ശേഷം നിയമനടപടികള്‍ ആലോചിക്കുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

SCROLL FOR NEXT