Kerala

കണ്ണൂര്‍ മണ്ഡലങ്ങളും കൂടെ നിന്നില്ല; ആറിടത്തും പിന്നിലായി ജയരാജന്‍, പരാജയം സമ്പൂര്‍ണ്ണം

വടകര മണ്ഡലത്തില്‍ 50 ശതമാനത്തില്‍പ്പരം വോട്ടുകള്‍ എണ്ണിയപ്പോള്‍, യുഡിഎഫിന്റെ കെ മുരളീധരന്‍ 47000 വോട്ടുകള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: വടകര മണ്ഡലത്തില്‍ 50 ശതമാനത്തില്‍പ്പരം വോട്ടുകള്‍ എണ്ണിയപ്പോള്‍, യുഡിഎഫിന്റെ കെ മുരളീധരന്‍ 47000 വോട്ടുകള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നു. എല്‍ഡിഎഫിന്റെ പി ജയരാജനാണ് എതിര്‍സ്ഥാനാര്‍ത്ഥി.

വടകര ലോക്‌സഭ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന കണ്ണൂരിലെ തലശേരി നിയോജക മണ്ഡലത്തില്‍ മാത്രമാണ് ജയരാജന്‍ ലീഡ് ഉയര്‍ത്തിയത്. ഒരു ഘട്ടം വരെ ജയരാജനെ പിന്തുണച്ച കൂത്തുപറമ്പും നഷ്ടമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പി ജയരാജന്റെ തട്ടകമാണ് കണ്ണൂര്‍. മറ്റു നിയോജകമണ്ഡലങ്ങളായ വടകര, കുറ്റിയാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിലെല്ലാം പി ജയരാജനെ പിന്തളളി കെ മുരളീധരന്‍ കുതിക്കുന്ന കാഴ്ചയാണ് കാണുന്നത്. 

തലശേരിയില്‍ ഇതുവരെ 31,422 വോട്ടുകളാണ് ജയരാജന്‍ പിടിച്ചത്. കെ മുരളീധരനുമായി 4000 വോട്ടിന്റെ വ്യത്യാസമാണുളളത്. കൂത്തുപറമ്പില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. ഇരുവരും ഏകദേശം അറുപതിനായിരത്തിലധികം വോട്ടുകളാണ് സ്വന്തമാക്കിയത്. വടകരയില്‍ ജയരാജനെക്കാള്‍ 10000 വോട്ടുകള്‍ക്ക് മുന്‍പിലാണ് മുരളീധരന്‍. 

കുറ്റിയാടിയിലും സ്ഥിതി വ്യത്യസ്തമല്ല. 12000 വോട്ടുകള്‍ക്കാണ് ജയരാജന്‍ പിന്നില്‍ നില്‍ക്കുന്നത്. നാദാപുരത്ത് ആറായിരവും, കൊയിലാണ്ടിയിലും പേരാമ്പ്രയിലും പതിനായിരം വീതവും വോട്ടുകള്‍ക്കാണ് മുരളീധരന്‍ മുന്നിട്ടുനില്‍ക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT