Kerala

കണ്ണൂര്‍, കരുണ ബില്‍: ഗവര്‍ണര്‍ക്കു നിര്‍ദേശം നല്‍കാനാവില്ലെന്നു സുപ്രിം കോടതി, സര്‍ക്കാരിന്റെ ആവശ്യം തള്ളി

ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്നു വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയുകയാണ് ചില അഭിഭാഷകരെന്ന് കോടതി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശനം ക്രമപ്പെടുത്താന്‍ ലക്ഷ്യമിട്ട് നിയമസഭ പാസാക്കിയ ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്കു നിര്‍ദേശം നല്‍കാനാവില്ലെന്ന് സുപ്രിം കോടതി. ഇത്തരമൊരു നിര്‍ദേശം നല്‍കണമെന്ന, സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി.

കോടതി ഉത്തരവു മറികടക്കാനായി പ്രവേശനം ക്രമപ്പെടുത്തുന്നതിന് ബില്‍ കൊണ്ടുവന് നടപടി കോടതിയലക്ഷ്യമാണെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ പിടിച്ചുവച്ചിട്ടുള്ള ബില്‍ പരിഗണിക്കണമെന്നു നിര്‍ദേശം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ  ആവശ്യം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കോടതി തള്ളി. കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യവും പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

വാദത്തിനിടെ അഭിഭാഷകര്‍ക്കെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തി. ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്നു വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയുകയാണ് ചില അഭിഭാഷകരെന്ന് കോടതി കുറ്റപ്പെടുത്തി. സുപ്രിം കോടതിയെ മുന്‍പില്ലാത്തവിധം നശിപ്പിക്കുകയാണ് ഇവര്‍. ഒരമ്പുകൊണ്ട് എല്ലാവരെയും കൊല്ലാനാണ് ശ്രമം. കോടതി ഉണ്ടെങ്കിലേ അഭിഭാഷകര്‍ ഉള്ളൂ എന്ന കാര്യം ഇവര്‍ ഓര്‍ക്കണമെന്ന് കോടതി മുന്നിറിയിപ്പു നല്‍കി.

പ്രവേശനം ക്രമപ്പെടുത്തുന്നതിനുള്ള ബില്‍ ഗവര്‍ണര്‍ ഒപ്പിടാതെ പിടിച്ചുവച്ചിരുന്നു. ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കുന്ന പ്രത്യേകാധികാരം ഉപയോഗിച്ചാണ് നടപടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം