Kerala

കനത്ത ചൂട്; ആയിരത്തിലേറെ വാഴകൾ കരിഞ്ഞുണങ്ങി ഒടിഞ്ഞു വീണു; വേനൽ കനക്കുന്നത് കൃഷിയിടങ്ങളെ ബാധിക്കുന്നു

അതിരപ്പിള്ളി, വെറ്റിലപ്പാറ മേഖലയിൽ കനത്ത ചൂടിൽ വാഴകൾ കരിഞ്ഞുണങ്ങി ഒടിഞ്ഞു വീണു

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: അതിരപ്പിള്ളി, വെറ്റിലപ്പാറ മേഖലയിൽ കനത്ത ചൂടിൽ വാഴകൾ കരിഞ്ഞുണങ്ങി ഒടിഞ്ഞു വീണു. ആയിരത്തിലേറെ വാഴകളാണ് ഇങ്ങനെ നശിച്ചത്. വേനൽ കനക്കുന്നത് കൃഷിയിടങ്ങളെ ബാധിച്ചു തുടങ്ങി. കുലച്ച വാഴകളാണ് ഒടിഞ്ഞു വീണത്. 

വെറ്റിലപ്പാറയിൽ ഭൂമി പാട്ടത്തിനെടുത്ത് വാഴ കൃഷി ചെയ്യുന്ന കർഷകനാണ് ജോസ് വർക്കി . 35 ലക്ഷം രൂപ വായ്പയെടുത്താണ് കൃഷി തുടങ്ങിയത്. ആയിരത്തിലേറെ വാഴകളാണ് കടുത്ത ചൂടിൽ കരിഞ്ഞുണങ്ങി വീണത്. ഇടവിളയായ ചേനയും ചേമ്പും കരിഞ്ഞ് ഉപയോഗശൂന്യമായി. വിള ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിലും  നഷ്ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ല. ഓരോ ദിവസവും ചൂട് കൂടുന്നത് തിരിച്ചടിയാണ്. വാഴകൾ നനച്ച് പ്രതിരോധിച്ചിട്ടും രക്ഷയില്ല. വെയിലിൻ്റെ കാഠിന്യത്തിൽ കാർഷിക വിളകളും നശിക്കുകയാണ്. 

വന്യമൃഗങ്ങളോട് പൊരുതിയാണ് കർഷകർ കൃഷിയിറക്കിയത്. അതിനിടെയാണ് അപ്രതീക്ഷിതമായി കടുത്ത ചൂട് വാഴകളെ നശിപ്പിച്ചത്. വേനലിലെ കാർഷിക നാശം കൃഷി ഭവനുകളുടെ ശ്രദ്ധയിൽപ്പെടുത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT