Kerala

ബാണാസുര സാഗറില്‍ റെഡ് അലര്‍ട്ട് ; അണക്കെട്ട് ഇന്നു തുറക്കും

ഡാം തുറക്കാന്‍ കളക്ടര്‍ അനുമതി നല്‍കി. ജലനിരപ്പ് 773.9 മീറ്റര്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് ഇന്നു തുറക്കും. സംഭരണശേഷിയും കവിഞ്ഞ് ജലനിരപ്പ് ഉയര്‍ന്നതിനാലാണ് അണക്കെട്ട് തുറക്കുന്നത്. ഡാം തുറക്കാന്‍ കളക്ടര്‍ അനുമതി നല്‍കി. ഡാം തുറക്കുന്നതിന് മുന്നോടിയായി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അണക്കെട്ട് തുറക്കുമെന്നാണ് കളക്ടര്‍ അറിയിച്ചത്.  8.5 ക്യുമെക്‌സ്, അതായത് ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം, എന്ന നിലയിലായിരിക്കും തുറക്കുന്നത്. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. 

ഇതിനകം അണക്കെട്ടിന് സമീപമുള്ള ഭൂരിഭാഗം ജനങ്ങളെയും ഒഴിപ്പിച്ചിട്ടുണ്ട്. 
സമീപനദികളിലെ ഇരുകരകളിലെയും താമസക്കാര്‍ ജാഗ്രത പാലിക്കണം. ഡാം ഷട്ടര്‍ തുറക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. 9496011981, 04936 274474 (ഓഫിസ്) 

എന്നാല്‍ നീരൊഴുക്ക് കുറഞ്ഞതിനാല്‍ മലമ്പുഴ ഡാം തുറക്കില്ല. മലമ്പുഴ ഡാമിലെ ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു. പാലക്കാട്ടെ പുഴകളിലേയും നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. കക്കയത്ത് കക്കയം വൈദ്യുതി പദ്ധതിക്ക് 200 മീറ്റര്‍ മുകളിലായി ഉരുള്‍പൊട്ടി. പവര്‍ഹൗസില്‍ ചളിയും മണ്ണും കയറി. 50 മെഗാ വാട്ടിന്റെ മൂന്ന് ജനറേറ്ററുകളില്‍ ചളി കയറി. ഇതോടെ വൈദ്യുതോല്‍പാദനം പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്. കക്കയം വാലിയിലും ഉരുള്‍പൊട്ടലുണ്ടായി. കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT