Kerala

കര്‍ഷകരുടെ മുഴുവന്‍ വായ്പകളും എഴുതി തള്ളാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍

കര്‍ഷര്‍ക്ക് അടിയന്തര ആശ്വാസമെന്ന നിലയിലാണ് രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളിയത്. എന്നാല്‍ സംസ്ഥാനത്തെ കര്‍ഷകരുടെ മുഴുവന്‍ വായ്പകളും എഴുതി തള്ളുമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സംസ്ഥാനത്തെ കര്‍ഷകരുടെ മുഴുവന്‍ വായ്പകളും എഴുതിതള്ളുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കഴിഞ്ഞ ദിവസം രണ്ട് ലക്ഷം വരെയുള്ള കര്‍ഷകരുടെ വായ്പ മഹാരാഷ്ട്ര സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നു. 2015 ഏപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള വായ്പകളാണ് എഴുതിതള്ളിയത്. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പരാമര്‍ശം

2019 സപ്തംബര്‍ 30 വരെയുള്ള പുനസംഘടിപ്പിച്ച ഹ്രസ്വകാല വായ്പകളുടെ കുടിശ്ശികയും എഴുതിതള്ളും. കര്‍ഷര്‍ക്ക് അടിയന്തര ആശ്വാസമെന്ന നിലയിലാണ് രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളിയത്. എന്നാല്‍ സംസ്ഥാനത്തെ കര്‍ഷകരുടെ മുഴുവന്‍ വായ്പകളും എഴുതി തള്ളുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി

വസന്തദയിലെ ഷുഗര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ശരദ് പവാറും സംബന്ധിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയ്‌ക്കെതിരെ തരൂരിന്റെ വിമര്‍ശനം, കിഫ്ബിയുടെ പ്രസക്തി ഗൗരവം, 'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായെന്ന് മുഖ്യമന്ത്രി ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

പുതിയ ഓണ്‍ലൈന്‍ ഗെയിമിങ് നിയമം: പതിവ് മത്സരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് സുപ്രീംകോടതി

SCROLL FOR NEXT