Kerala

കസ്റ്റഡി മരണം : അന്വേഷണം ഉന്നതരിലേക്ക് ;  റൂറല്‍ എസ്പിയുടെ മൊഴിയെടുക്കും 

നടപടികളില്‍ പറവൂര്‍ സിഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണസംഘം വിലയിരുത്തി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ഉന്നതരിലേക്ക്. പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ് ഐ ദീപക്ക് എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ എറണാകുളം റൂറല്‍ എസ്പി എ വി ജോര്‍ജിനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. 

കേസ് നടപടികളില്‍ പറവൂര്‍ സിഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണസംഘം വിലയിരുത്തി. പ്രതിയെ സിഐ കണ്ടിരുന്നില്ല. പ്രതികളെ നേരില്‍ കാണാതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രേഖകളില്‍ കൃത്രിമം നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. 

അതിനിടെ ശ്രീജിത്തിന് മര്‍ദനമേറ്റത് കസ്റ്റഡിയിലെടുത്തപ്പോഴല്ലെന്ന് ആദ്യം പരിശോധിച്ച ഡോക്ടറുടെ മൊഴി പുറത്തുവന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ പരിശോധനയില്‍ ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നില്ല. ശനിയാഴ്ച രാവിലെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഗുരുതര ക്ഷതമേറ്റതിന്റെ തെളിവുണ്ടായിരുന്നില്ല. 

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമോ, രാത്രിയോ ആകാം ശ്രീജിത്തിന് മരണത്തിലേക്ക് നയിച്ച ക്രൂരമര്‍ദനം ഉണ്ടായതെന്നും വരാപ്പുഴ മെഡിക്കല്‍ സെന്റര്‍ മേധാവി ഡോ. ജോസ് സക്കറിയ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ലോക്കപ്പ് മര്‍ദനം സ്ഥിരീകരിക്കുന്നത് വരാപ്പുഴ സ്റ്റേഷനിലെ പൊലീസുകാരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കാനും പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT