Kerala

'കാക്ക കുളിച്ചാല്‍ കൊക്കാകില്ല' ; ആര്‍എസ്എസ് മാതൃകയില്‍ കോണ്‍ഗ്രസിനെ ഉടച്ചുവാര്‍ക്കാനുള്ള നീക്കത്തെ പരിഹസിച്ച് ശ്രീധരന്‍പിള്ള

തമ്മിലടിച്ച് തകര്‍ന്ന പാര്‍ട്ടിക്ക് എന്ത് ചെയ്താലും രക്ഷപ്പെടാനാകില്ലെന്ന്  ശ്രീധരന്‍പിള്ള

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ആര്‍എസ്എസ് മാതൃകയില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം അഴിച്ചുപണിയാനുള്ള കോണ്‍ഗ്രസ് നീക്കത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. കാക്ക കുളിച്ചാല്‍ കൊക്കാകില്ല. ജനങ്ങള്‍ നിരാകരിച്ചതുകൊണ്ട് കോണ്‍ഗ്രസ് ഗതികെട്ട് എടുത്ത തീരുമാനമാണത്. തമ്മിലടിച്ച് തകര്‍ന്ന പാര്‍ട്ടിക്ക് എന്ത് ചെയ്താലും രക്ഷപ്പെടാനാകില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ആര്‍എസ്എസ് പ്രചാരകുമാരുടെ മാതൃകയില്‍ പ്രേരക് മാരെ നിയമിക്കാനാണ് കോൺ​ഗ്​രസ് നേതൃത്വത്തിന്റെ തീരുമാനം. അഞ്ചു ജില്ലകള്‍ അടങ്ങിയ ഒരു ഡിവിഷന് മൂന്ന് പ്രേരകുമാരെയാകും നിയമിക്കുക. തെരഞ്ഞെടുപ്പുകളില്‍ അടിക്കടി പാര്‍ട്ടിക്കുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. 

താഴേത്തട്ടില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയെന്നതാണ് പ്രേരകുമാരുടെ ചുമതല. ഈ മാസം അവസാനത്തോടെ പ്രേരകുമാരെ നിയമിക്കണമെന്ന് എഐസിസി സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പാര്‍ട്ടി സിദ്ധാന്തങ്ങളിലും ആശയങ്ങളിലും മികച്ച ധാരണയുള്ളവരെ മാത്രമാകും പ്രേരകുമാരായി നിയമിക്കുക. 

പ്രേരകുമാര്‍ ഫുള്‍ടൈം വോളന്ററി പ്രവര്‍ത്തകരായിരിക്കും. ഡല്‍ഹിയില്‍ സെപ്തംബര്‍ മൂന്നിന് കോണ്‍ഗ്രസ് സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് പ്രേകരുമാരെ നിയമിക്കാനുള്ള നിര്‍ദേശം ഉയര്‍ന്നുവന്നത്. അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ആണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

SCROLL FOR NEXT