Kerala

കുട്ടനാടിന് പ്രത്യേക പദ്ധതി; തകര്‍ന്ന മടകള്‍ സര്‍ക്കാര്‍ ചെലവില്‍ പുനസ്ഥാപിക്കും; കാര്‍ഷിക വായപ്കള്‍ക്ക് മൊറോട്ടോറിയം

കുട്ടനാടിന് പ്രത്യേക പദ്ധതി - തകര്‍ന്ന മടകള്‍ സര്‍ക്കാര്‍ ചെലവില്‍ പുനസ്ഥാപിക്കും - കാര്‍ഷിക വായപ്കള്‍ക്ക് മൊറോട്ടോറിയം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുട്ടനാട്ടില്‍ തകര്‍ന്ന മടകള്‍ പുനസ്ഥാപിക്കുന്നതിനുള്ള ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍ഷിക വായ്പകള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറോട്ടോറിയം പ്രഖ്യാപിക്കും. കുട്ടനാടിന് സമഗ്രമായ പാക്കേജ് അനിവാര്യമാണെന്നും രണ്ടാംഘട്ടപദ്ധതിരേഖ തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു

സംസ്ഥാനത്തെ 198 വില്ലേജുകള്‍ പ്രളയബാധിതമാണ്. പ്രളയപ്രവചനസംവിധാനത്തിന് ദുരന്തനിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി.സമഗ്രമായ കുടിവെള്ളപദ്ധതി നടപ്പാക്കും. വൈദ്യതി, വെള്ളക്കരം കുടിശ്ശിക അടയ്ക്കാന്‍ ഒരുവര്‍ഷം സാവകാശമം നല്‍കും. ജല ആംബുലന്‍സ് ഏര്‍പ്പെടുത്തും. കുട്ടനാട് മേഖലയില്‍ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടും ലഭിക്കുന്നതിനായി ഫീസ് ഈടാക്കില്ല. വെള്ളപ്പൊക്കദുരിത ബാധിതര്‍ക്ക് ലോണ്‍ നല്‍കുന്നതിന് വാണിജ്യബാങ്കുകളും സഹകരണബാങ്കുകളും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

കുട്ടനാട്ടിലെ വെള്ളമൊഴിയുന്നതോടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ വളണ്ടിയര്‍മാരെ സജ്ജമാക്കും. മാലിന്യനീക്കം ചെയ്യുന്നതിനായി കേരളത്തിലെ എല്ലാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും കുട്ടനാട്ടിലെത്തി സേവനം നടത്താം. മൂന്ന് ദിവസത്തെ മാലിന്യനീക്ക നിര്‍മ്മാണത്തിനാണ് സര്‍ക്കാരിന്റെ പരിപാടി. തിയ്യതി പിന്നീട് പ്രഖ്യപിക്കുമെന്നും പിണറായി പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; 121 മണ്ഡലങ്ങള്‍ വ്യാഴാഴ്ച പോളിങ് ബൂത്തില്‍

SCROLL FOR NEXT