Kerala

കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ കേന്ദ്രാനുമതി വേണം

നടപടികള്‍ക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ചുമതല നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി മാറ്റാനാകില്ലെന്ന് കേന്ദ്രം. കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ കേന്ദ്രാനുമതി വേണം. വനം വന്യജീവി ബോര്‍ഡിന്റെ അനുമതിയും വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ചുമതല നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. 

മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി മഹേഷ് ശര്‍മ്മ ഇക്കാര്യം അറിയിച്ചത്. ഉദ്യാനത്തിന്റെ വിസ്തൃതി മാറ്റാനുള്ള അപേക്ഷയൊന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു. നിയമപ്രകാരം ഏത് സങ്കേതത്തിന്റെയായാലും വിസ്തൃതിയില്‍ മാറ്റം വരുത്താന്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതി വേണം. ഈ അനുമതിയോടുകൂടി മാത്രമേ വിസ്തീര്‍ണത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂ. 

കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരന്റെ ഒരു കത്ത് കേന്ദ്രത്തിന് ലഭിച്ചിരുന്നു.എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സംസ്ഥാനത്തിന് തന്നെ നല്‍കിയതായും കേന്ദ്രമന്ത്രി അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശങ്കര്‍ദാസ് അറസ്റ്റില്‍; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിയുടെ നിര്‍ണായ നീക്കം

കലോത്സവത്തില്‍ ഒന്നാം ദിനം വാശിയേറിയ പോരാട്ടം; കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ ഇഞ്ചോടിഞ്ച്

പെരിയ കൊലക്കേസിലെ മുഖ്യപ്രതിയടക്കം രണ്ട് പേര്‍ക്ക് പരോള്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ; ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി കോണ്‍ഗ്രസ്

സെഞ്ച്വറി നേടി ഡാരില്‍ മിച്ചല്‍; രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്

SCROLL FOR NEXT