Kerala

കുറ്റപത്രം സമര്‍പ്പിച്ചില്ല; എഡിജിപിയുടെ മകള്‍ വിദേശത്ത്; അന്വേഷണസംഘത്തിനെതിരെ ഗവാസ്‌കര്‍

പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല - എഡിജിപിയുടെ മകള്‍ വിദേശത്തേക്ക് പോയി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച എഡിജിപിയുടെ മകള്‍ വിദേശത്തേക്ക് പോയതായി റിപ്പോര്‍ട്ടുകള്‍. സംഭവം നടന്നിട്ട് 109 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിന് പിന്നില്‍ ആരോപണവിധേയയെ സംരക്ഷിക്കാനാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

ഗവാസ്‌കറും ആരോപണ വിധേയയായ പെണ്‍കുട്ടിയും തങ്ങള്‍ക്കെതിരായ എഫഐആര്‍ റദ്ദാക്കാനായി നല്‍കിയ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഇതില്‍ തീരുമാനമായ ശേഷമാകും കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യത്തില്‍ തീരുമാനമാകുകയെന്നതാണ് അന്വേഷണസംഘത്തിന്റെ നിലപാട്. 

ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. പൊലീസ് പിടിച്ചെടുത്ത ടാബ് ഗവാസ്‌കര്‍ തിരിച്ചറിഞ്ഞിരുന്നു. തന്നെ മര്‍ദ്ദിക്കാന്‍ ഉപകരണമാണിതെന്നും ഗവാസ്‌കര്‍ തിരിച്ചറിഞ്ഞു. മ്യൂസിയം പൊലീസാണ് തുടക്കത്തില്‍ കേസെടുത്തത്.

യുവതിയുടെ പരാതിയില്‍ ഗവാസ്‌കര്‍ക്കെതിരെയും കേസെടുത്തു. പിന്നിട് ഇരുവരും എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. എഡിജിപിയുടെ മകള്‍ക്കെതിരായ കേസായതിനാലാണ് അന്വേഷണം ഇഴയുന്നതെന്ന്് ഗവാസ്‌കര്‍ പറഞ്ഞു. ഇക്കാരണമാണ്  യുവതി വിദേശത്തേക്ക് പോകാന്‍ സാഹചര്യമൊരുക്കിയത്. എന്നാല്‍ യുവതി വിദേശത്തേക്ക് പോകുന്നതിന് വിലക്കില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT