Kerala

കൃഷ്ണന്‍ ഏതുനിമിഷവും ആക്രമണം ഭയന്നിരുന്നു: എല്ലാ മുറിയിലും ആയുധങ്ങള്‍ ഒളിപ്പിച്ചുവച്ചു;സിസി ടിവി ദൃശ്യങ്ങള്‍ കൊലയാളികളുടെ വാഹനത്തിന്റേതെന്ന് പൊലീസ് 

വണ്ണപ്പുറം കമ്പകക്കാനം കാനാട്ടു വീട്ടില്‍ കൃഷ്ണനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ടുപേരെ ഇടുക്കി  പൈനാവ് പൊലീസ് ക്യാമ്പില്‍ ചോദ്യം ചെയ്യുന്നു

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി:വണ്ണപ്പുറം കമ്പകക്കാനം കാനാട്ടു വീട്ടില്‍ കൃഷ്ണനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ടുപേരെ ഇടുക്കി  പൈനാവ് പൊലീസ് ക്യാമ്പില്‍ ചോദ്യം ചെയ്യുന്നു. കൊലയാളി സംഘം സഞ്ചരിച്ചെന്നു കരുതുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍  പൊലീസിനു ലഭിച്ചു. സംഘത്തില്‍പ്പെട്ട ചിലര്‍ തമിഴ്‌നാട്ടിലേക്കു കടന്നതായും  സൂചന.

ഇവരെ  കണ്ടെത്തുന്നതിനായി തൊടുപുഴ ഡിവൈഎസ്പി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട്ടിലേക്കു പോകാനും തീരുമാനിച്ചു. 
കൂട്ടക്കൊല നടന്ന വീട്ടിനുള്ളിലും സമീപത്തു നിന്നുമായി 20 വിരലടയാളങ്ങള്‍ പൊലീസിനു ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 120 ല്‍പ്പരം ആളുകളെ  ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു. 

കേസില്‍ നെടുങ്കണ്ടം, തൊടുപുഴ സ്വദേശികളാണു കസ്റ്റഡിയിലുള്ളതെന്നാണു വിവരം. കൃഷ്ണന്റെ സഹായിയാണു തൊടുപുഴ സ്വദേശി. 
കൊലപാതകത്തിന് പിന്നില്‍ 'ഫലിക്കാതെപോയ' ആഭിചാരക്രിയയുടെ പേരിലുള്ള സാമ്പത്തിക തര്‍ക്കമാകാം കാരണമെന്ന് പൊലീസ് കരുതുന്നു. ഏതുമിമിഷവും ആക്രമണം നടക്കുമെന്ന് കൃഷ്ണന്‍ ഭയന്നിരുന്നു. വീട്ടിലെ ഓരോ മുറിയിലും ആയുധങ്ങള്‍ കരുതിവച്ചിരുന്നു. ഇവയാണ് കൃഷ്ണനെയും ഭാര്യയെയും രണ്ടു മക്കളെയും വകവരുത്താന്‍ കൊലയാളികള്‍ ആയുധമാക്കിയതെന്ന് പൊലീസ് കണ്ടെത്തി. ഇവ മൃഗബലിക്ക് ഉപയോഗിച്ചിരുന്നതാണന്നാണ് സൂചന
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT