Kerala

കെഎസ്ആര്‍ടിസി ചില ബന്ധനങ്ങളുടെ പിടിയില്‍ ;  അതു പൊട്ടിച്ചുകളയുമെന്ന് തച്ചങ്കരി

വരുമാനം തീരെക്കുറഞ്ഞ ട്രിപ്പുകള്‍ റദ്ദാക്കാന്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അധികാരം നല്‍കുമെന്ന്  തച്ചങ്കരി

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : കെഎസ്ആര്‍ടിസി ചില ബന്ധനങ്ങളുടെ പിടിയിലാണെന്ന് എംഡി ടോമിന്‍ തച്ചങ്കരി. അതു പൊട്ടിച്ചുകളയും. ഭൂരിഭാഗം ജീവനക്കാരും സഹായിക്കാന്‍ താല്‍പര്യം ഉള്ളവരാണ്. പക്ഷെ അവരെയും ബന്ധനം വരിഞ്ഞു മുറുക്കുന്നു. നിലവിലുള്ളതിന്റെ മൂന്നില്‍ ഒന്നു ജീവനക്കാരെ വച്ചും കോര്‍പറേഷനു പ്രവര്‍ത്തിക്കാനാകുമെന്നും തച്ചങ്കരി അഭിപ്രായപ്പെട്ടു. പാലക്കാട് ഡിപ്പോ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു തച്ചങ്കരിയുടെ അഭിപ്രായപ്രകടനം. 
 
മാനുഷിക പരിഗണനയല്ല ജോലി ചെയ്യാനുള്ള ആരോഗ്യവും സന്നദ്ധതയുമാണ് ആവശ്യം. 30-ാം തീയതി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം. കോര്‍പറേഷനിലെ 30 ശതമാനം ജീവനക്കാരും പണിക്കു കൊള്ളാത്തവരെന്ന് പറഞ്ഞിട്ടില്ല. കാശില്ലാത്തതല്ല പ്രശ്‌നം. ആര്‍ക്കും ധൈര്യമില്ല. പുലിവാലു പിടിക്കേണ്ട എന്നതാണ് മനോഭാവം. 

സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് അനുവദിക്കുന്ന തുകയുടെ 10 ശതമാനം പോലും ചെലവഴിക്കുന്നില്ല. ഇതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയുമില്ല.  ബസിനകത്ത് നിറയെ യാത്രക്കാരും കോര്‍പറേഷന് വരുമാനവും വേണം. കിലോമീറ്ററിന് 31 രൂപയെങ്കിലും വരുമാനം ലഭിക്കാത്ത സര്‍വീസുകള്‍ പുനഃക്രമീകരിക്കണം. ഇത്തരത്തില്‍ രണ്ടായിരത്തോളം സര്‍വീസുകളുണ്ട്.  ഡ്രൈവറും കണ്ടക്ടറുമാണു കോര്‍പറേഷന്റെ യോദ്ധാക്കള്‍. വരുമാനം തീരെക്കുറഞ്ഞ ട്രിപ്പുകള്‍ റദ്ദാക്കാന്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അധികാരം നല്‍കുമെന്നും തച്ചങ്കരി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT