Kerala

കെഎസ്ആർടിസിയിൽ നടപടി തുടരുന്നു ; ദീർഘകാലമായി ജോലിക്ക് ഹാജരാകാത്ത 134 പേരെ കൂടി പിരിച്ചുവിട്ടു

69 ഡ്രൈവർമാരെയും 65 കണ്ടക്ടർമാരെയുമാണ്  പിരിച്ചുവിട്ടത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ നടപടി തുടരുന്നു. ദീർഘകാലമായി ജോലിക്ക് ഹാജരാകാത്ത 134 ഉദ്യോഗസ്ഥരെ കൂടി പിരിച്ചുവിട്ടു. 69 ഡ്രൈവർമാരെയും 65 കണ്ടക്ടർമാരെയുമാണ്  പിരിച്ചുവിട്ടത്.  ഇതേകാരണത്താൽ നേരത്തേ 773 പേരെ കെഎസ്ആർടിസി സർവീസിൽ നിന്നും പുറത്താക്കിയിരുന്നു.

ദീര്‍ഘകാലമായി ജോലിക്ക് വരാത്തവരോട് മേയ് 31ന് മുമ്പ് ജോലിയില്‍ തിരികെ പ്രവേശിക്കുകയോ, വിശദീകരണം നല്‍കുകയോ ചെയ്യണമെന്ന് മാനേജ്മെന്റ് നിര്‍ദേശിച്ചിരുന്നു. തൃപ്തികരമായ മറുപടിയില്ലാത്ത സാഹചര്യത്തിലാണ് നടപടി. ഇവരില്‍ പലരും അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുകയാണ്.  ജോലിക്ക് ഹാജരാകാത്തവര്‍ വ്യാജ മെ‍ഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പിന്നീട് സര്‍വീസില്‍ പുനഃപ്രവേശിക്കുകയും സര്‍വീസ് ആനുകൂല്യങ്ങളും പെന്‍ഷനും നേടിയെടുക്കുന്നതും ഒഴിവാക്കാന്‍ കൂടിയാണ് നടപടി.

സ്ഥിരം നിയമനം ലഭിച്ച 304 ഡ്രൈവർമാർക്കെതിരെയും 469 കണ്ടക്ടർമാർക്കെതിരെയുമാണ് നേരത്തേ നടപടി സ്വീകരിച്ചിരുന്നത്. ഡ്രൈവർമാരും കണ്ടക്ടർമാരും ഇല്ലാത്തതിനാൽ സർവീസുകൾ വെട്ടിച്ചുരുക്കുന്ന സാഹചര്യം ഉണ്ടായതോടെയാണ് ലീവിലുള്ള ഉദ്യോഗസ്ഥരെ കെഎസ്ആർടിസി തിരികെ വിളിച്ചത്. ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് പിന്നാലെ, മെക്കാനിക്കൽ, മിനിസ്റ്റീരിയല്‍ വിഭാഗങ്ങളിൽ അനധികൃതമായി ജോലിക്കു ഹാജരാകാത്ത ജീവനക്കാരെയും പിരിച്ചുവിടുമെന്ന് എംഡി ടോമിൻ തച്ചങ്കരി മുന്നറിയിപ്പ് നൽകിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT